![കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 60 കിലോ പഴകിയ മീൻ പിടിച്ചെടുത്തു കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 60 കിലോ പഴകിയ മീൻ പിടിച്ചെടുത്തു](https://i0.wp.com/thirdeyenewslive.com/storage/2022/06/fish.jpeg?fit=1275%2C717&ssl=1)
കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 60 കിലോ പഴകിയ മീൻ പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 60 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തുമാണ് പരിശോധനയിൽ പഴകിയ മീൻ പിടിച്ചെടുത്തത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെയും പൊൻകുന്നത്തെയും ഓരോ കടകളിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
നാലര കിലോയോളം പഴകിയ മീനാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കടയിൽ നിന്ന് പിടിച്ചത്. ട്രോളിംഗ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, ഫിഷറീസ് വകുപ്പുകളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.പൊൻകുന്നത്ത് മതിയായ രേഖകളില്ലാതെ പ്രവർത്തിച്ചിരുന്ന മീൻ കടയ്ക്കെതിരെയും നടപടിയെടുത്തു. രേഖകൾ സമർപ്പിക്കുന്നതുവരെ കട അടച്ചിടാൻ നിർദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമ ലംഘനം കണ്ടെത്തിയ 13 കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 14 മത്സ്യ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കാളകെട്ടി ഹെൽത്ത് ഇൻസ്പെക്ടർ ആർ. രാജേഷ്, ജെഎച്ച്ഐമാരായ ടി. സുമേഷ്, ബൈജു ഹാരോൺ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ തെരേസ് ലിൻ ലൂയിസ്, ആർ. ഐശ്വര്യ, ഫിഷറീസ് ഉദ്യോഗസ്ഥ പ്രേമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തിയത്.