video
play-sharp-fill

ഭാര്യയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് ഫോണിലെ റെക്കോർഡുകൾ: കോൾ റെക്കോർഡുകൾ പൊലീസ് കണ്ടെടുത്തതോടെ കുടുങ്ങിയത് ഭർത്താവ്; പ്രതികളുടെ അറസ്റ്റ് ഉടൻ

ഭാര്യയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് ഫോണിലെ റെക്കോർഡുകൾ: കോൾ റെക്കോർഡുകൾ പൊലീസ് കണ്ടെടുത്തതോടെ കുടുങ്ങിയത് ഭർത്താവ്; പ്രതികളുടെ അറസ്റ്റ് ഉടൻ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കുടുക്കിയത് നിർണ്ണായകമായ കോൾ റെക്കോർഡുകൾ. തന്റെ ഫോൺ വിളികൾ എല്ലാം റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന ഭർത്താവിന്റെ സ്വഭാവമാണ് ഇയാളെ കേസിൽ കുടുക്കിയത്. പാമ്പാട്ടിയായ സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതെല്ലാം ഇയാൾ റെക്കോർഡ് ചെയ്തു വച്ചിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ ക്രൈം ബ്രാഞ്ച് സംഘം ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത് ഭർത്താവായ സൂരജിന്റെ ഫോൺ കോളുകളാണെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. മരിച്ച ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. ഇതിൽ നിർണായകമായത് സൂരജും പാമ്പ് പിടിത്തക്കാരുമായുള്ള ബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസമായി സൂരജിന് ഇത്തരത്തിലുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നതായി അന്വേഷണത്തിനിടെ കൃത്യമായ വിവരം ലഭിച്ചു. കല്ലുവാതക്കൽ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസിൽ സുപ്രധാന വഴിത്തിരിവായത്.

ആറ് മാസം ഇവർ തമ്മിൽ നടത്തിയ ഫോൺ വിളികളുടെ വിവരങ്ങൾ മുന്നിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ സൂരജിൻറെ എല്ലാ പ്രതിരോധവും തകർന്ന് അവസാനം കുറ്റസമ്മതം നടത്തേണ്ടി വരികയായിരുന്നു.

പതിനായിരം രൂപയ്ക്കാണ് കൊടുവിഷമുള്ള മൂർഖനെ സുരേഷിൻറെ കൈയിൽ നിന്ന് സൂരജ് വാങ്ങിയത്.

സൂരജിൻറെ പറക്കോട്ടെ വീട്ടിൽ പാമ്പുമായി ചില സ്‌നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരിന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതോടെ സൂരജിന്റെ ഇങ്ങനെയുള്ള സുഹൃത്തുക്കളെ തേടി അന്വേഷണസംഘം ഇറങ്ങുകയായിരുന്നു.

ഇങ്ങനെയാണ് സുരേഷും സൂരജും തമ്മിലുള്ള ബന്ധം പുറത്ത് വന്നത്. ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിൻറെ മൊഴി ശാസ്ത്രീയമായി അന്വേഷണ സംഘം പൊളിച്ചു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് അഞ്ചൽ സ്വദേശിനിയായ ഉത്ര മരിച്ചത്. ദിവസങ്ങൾക്കിടെ രണ്ടു തവണ പാമ്പ് കടിയേറ്റായിരുന്നു ഉത്രയുടെ മരണം.

ആദ്യ വട്ടം പാമ്പ്് കടിയേറ്റ ശേഷം വീട്ടിൽ പരിചരണത്തിൽ കഴിയുന്നതിനിടയിൽ മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേറ്റാണ് ഉത്ര മരിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടിൽ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങൾക്ക് വഴിവച്ചത്. ഭർത്താവ് സൂരജാണ് കൊലയ്ക്ക് പിന്നിലെ മുഖ്യപ്രതി. പണം കൊടുത്ത് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കേസിൽ നിർണ്ണായകമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന.