എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാൻ സാധാരണക്കാരുടെ നെഞ്ചത്തടിച്ച് കേന്ദ്ര സർക്കാർ: പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ച് കമ്പനികൾ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊവിഡിൽ പൊള്ളി നിൽക്കുന്ന സാധാരണക്കാരുടെ നെഞ്ചിൽ തീപ്പൊരി കോരിയിട്ട് വീണ്ടും എണ്ണ വില വർദ്ധനവ്. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി.

പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്. 23 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 22 പൈസയും ഡീസലിന് 10 രൂപ 47 പൈസയും കൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 76 രൂപ 33 പൈസയും നല്‍കണം. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്.

ഒരു ദിവസം ഒഴികെ 19 ദിവസവും പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍ വിലയാകട്ടെ കഴിഞ്ഞ 21 ദിവസവും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.

ലോക്ക്ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികള്‍ ഉയര്‍ത്താനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.