മറിയപ്പള്ളിയിലെ പന്ത്രണ്ടുകാരന്റെ മരണം: മരണ കാരണം കഴുത്തിൽ തോർത്തു മുറുകിയത് എന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണത്തിൽ തീരാത്ത ദുരൂഹത

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മറിയപ്പള്ളിയിൽ തോർത്ത് കഴുത്തിൽ കുരുങ്ങി മരിച്ച പന്ത്രണ്ടുകാരന്റെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ തോർത്ത് മുറുകിയതിനെ തുടർന്നു ശ്വാസം നിലച്ചാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിനു കൈമാറി.

വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് മറിയപ്പള്ളി അണലക്കാട്ടില്ലത്തിൽ എ.വി ദാമോദരൻ നമ്പൂതിരിയുടെയും ദിവ്യയുടെയും മകൻ ധനുഷി(12)നെയാണ് വീടിന്റെ ബാത്ത്‌റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്ത് റൂമിൽ കുളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ചലനം കേൾക്കാതെ വന്നതോടെ അമ്മയാണ് ഉള്ളിൽ കയറി പരിശോധന നടത്തിയതും, കുട്ടി ചലനമറ്റ് നിൽക്കുന്നത് കണ്ടെത്തിയതും. തുടർന്നു, ഇവർ വിവരം നാട്ടുകാരെയും ചിങ്ങവനം പൊലീസിനെയും അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ മുറിവ് കണ്ടെത്തിയിരുന്നു. തോർത്ത് മുറുകിയുണ്ടാകുന്നതിനു സമാനമായ പാടോ മുറിവോ ആണിതെന്നു പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിനു ഇപ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ കൂടി ലഭിച്ചിരിക്കുന്നത്.
പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.