
സ്വന്തം ലേഖകൻ
ആലുവ: കഞ്ചാവ് കേസിൽ ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പെടെ നാലു പേർ അറസ്റ്റിലാകുമ്പോൾ നാണക്കേടിലാകുന്നത് കേരളാ പൊലീസ്. ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21), വെങ്ങോല ഒളിക്കൽ ആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെ ആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കൊണ്ടുവന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക്‌ദോൽ പ്രധാൻ, ശർമാനന്ദ് പ്രധാൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബുദാബിയിലേക്കു കടന്ന മുഖ്യ പ്രതി നവീനെ തന്ത്രപൂർവം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പാവൂരിൽ പൊലീസും എക്‌സൈസും രജിസ്റ്റർ ചെയ്ത 4 കഞ്ചാവു കേസുകളിൽ പ്രതിയാണ് നവീൻ. മകനെ സംരക്ഷിക്കുകയും വിദേശത്തേക്കു കടക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തതിനാണ് പിതാവ് സാജൻ കുടുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 30നു സാജൻ സർവീസിൽ നിന്നു വിരമിക്കും. കഞ്ചാവു കടത്തു സംഘത്തിന് ഒളിത്താവളം ഒരുക്കുകയും വാഹനങ്ങൾ നൽകുകയും ചെയ്തതിനാണ് ആൻസും ബേസിലും പിടിയിലായത്. ഇവരിൽ നിന്നു വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു. മൂന്ന് അതിഥിത്തൊഴിലാളികളിൽ ഒതുങ്ങിനിന്ന കഞ്ചാവു കേസിന്റെ അന്വേഷണം റൂറൽ എസ്‌പി വിവേക് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഗ്രേഡ് എസ്‌ഐയും മകനും അടക്കമുള്ളവരുടെ അറസ്റ്റിലേക്ക് എത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഒഡീഷയിലും അസമിലുമെല്ലാം കഞ്ചാവ് തുച്ഛമായ വിലയ്ക്ക് കിട്ടും. അത് അതിഥി തൊഴിലാളികളെ മറയാക്കി കൊച്ചിയിൽ എത്തിക്കുന്ന സംഘം സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. ബ്രൗൺ ഷുഗറും ഇങ്ങനെ കേരളത്തിൽ എത്തുന്നുണ്ട്. പൊലീസ് സേനയിൽ മൂന്ന് പതിറ്റാണ്ടിലേറെ സർവീസുള്ള സാജൻ മെയ് 30ന് വിരമിക്കേണ്ടതാണ്.നവീന് വേണ്ടി കഞ്ചാവുമായി എത്തിയ പെരുമ്പാവൂരിലെ പ്‌ളൈവുഡ് കമ്പനി ജീവനക്കാരും ഒഡിഷ കണ്ടമാൽ സ്വദേശികളുമായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവരെയാണ് എസ്‌പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷനിൽ നവീൻ കഞ്ചാവ് കൈപ്പറ്റാൻ എത്തിയെങ്കിലും കടത്തുകാർ പിടിയിലായതറിഞ്ഞ് മുങ്ങി. ഇയാൾക്കെതിരെ ലഹരി ഇടപാടിന് പൊലീസിലും എക്‌സൈസിലുമായി അഞ്ച് കേസുകൾ വേറെയുമുണ്ട്.സംഭവത്തെ തുടർന്ന് അബുദാബിയിലേക്ക് കടന്ന നവീനെ തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും വിദേശത്തക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജൻ അറസ്റ്റിലായത്.
അറസ്റ്റിലായവരെ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം, ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ മെയിൽ യാത്രക്കാരെ പരിശോധിച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.