യുകെയില്‍ നഴ്‌സിങ് കോഴ്‌സിന് പണമില്ലാത്ത സാഹചര്യം; നഴ്‌സിങ് റിക്രൂട്ട്മെന്റ് തുടര്‍ന്നേക്കുമെന്ന ആദ്യ സൂചനകള്‍ പുറത്ത്

Spread the love

ലണ്ടന്‍:പ്രായമായവര്‍ക്ക് വേണ്ടി ശൈത്യകാലത്തു നല്‍കിയിരുന്ന വിന്റര്‍ ഫ്യുല്‍ സപ്പോര്‍ട് പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ലേബര്‍ സര്‍ക്കാർ.മുന്‍പ് വെറും 8000 കുടിയേറ്റക്കാരെ ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ കൂടി നാടുകടത്തിയതിനു കുടിയേറ്റ നിയമ ലംഘനത്തിന് നാട് കടത്തി എന്ന പേരിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മാധ്യമങ്ങളുമായി പങ്കുവച്ചത് .മാത്രമല്ല യഥാര്‍ത്ഥ കണക്കായ 8000 നു പകരം 25000 പേരെ നാടുകടത്തി എന്ന തള്ള് നടത്തിയതും ഉടനടി മാധ്യമങ്ങള്‍ പൊളിച്ചടുക്കിയിരുന്നു. ഇത്തരത്തില്‍ സംഭവിക്കുന്ന തിരിച്ചടികളുടെ കൂട്ടത്തില്‍ അടുത്തിടെ ഏറെ ജനശ്രദ്ധ നേടിയ കുടിയേറ്റ നിയമങ്ങളുടെ കാര്യത്തിലും ലേബര്‍ സര്‍ക്കാരിന് പിന്നോക്കം പോകേണ്ടി വന്നേക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇതിന്റെ ഭാഗമായി മലയാളികള്‍ പ്രത്യേകിച്ചും ആശങ്കയോടെ കണ്ടിരുന്ന വിദേശ നേഴ്‌സുമാരുടെ റിക്രൂട്മെന്റില്‍ സംഭവിക്കാന്‍ ഇടയുള്ള നിയമന നിരോധനം അധികം വൈകാതെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ന്ധിതമായേക്കും എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതിനുള്ള കാരണമാകട്ടെ യൂണിവേഴ്‌സിറ്റികളില്‍ നഴ്‌സിങ് പഠനത്തിന് നല്കാന്‍ സര്‍ക്കാരിന്റെ കൈവശം ആവശ്യത്തിന് ഫണ്ടില്ല എന്നതാണ്. അടുത്തിടെ വെയ്ല്‍സ് യൂണിവേഴ്‌സിറ്റികളില്‍ ഫണ്ട് ഇല്ലാത്തതു മൂലം നേഴ്‌സിങ് അടക്കമുള്ള കോഴ്‌സുകള്‍ നടത്താനാകാത്ത സാഹചര്യം ഉണ്ടെന്നു ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നേഴ്‌സിംഗിനെ തത്കാലം ഒഴിവാക്കുന്ന പാഠ്യ വിഷയങ്ങളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും 400 ഓളം യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ തൊഴില്‍ വാള്‍മുനയില്‍ തന്നെയാണ് എന്നും പറയപ്പെടുന്നു.

കുടിയേറ്റം പ്രധാന മുദ്രാവാക്യമായി വോട്ടു പിടിച്ചാണ് ലേബര്‍ സര്‍ക്കാര്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ആധിപത്യം അവസാനിപ്പിച്ച് അധികാരം ഉറപ്പിച്ചത്. എന്‍എച്എസ് അടക്കം കുടിയേറ്റക്കാര്‍ നിര്‍ണായകമായ മേഖലയിലും അതിനു അറുതി വരുത്തും എന്നതായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ നേഴ്‌സിങ് പഠനത്തിന് ഫണ്ട് ഇല്ലാതാകുമ്പോള്‍ തീര്‍ച്ചയായും എന്‍എച്എസ് മുന്നോട്ട് നീങ്ങണമെങ്കില്‍ നേഴ്‌സുമാരുടെ റിക്രൂട്മെന്റ് പുനരാംഭിക്കേണ്ട ദുര്‍ഘടാവസ്ഥയിലാണ് സര്‍ക്കാര്‍. ഇതിനു എന്ത് ന്യായീകരണം പറഞ്ഞാകും ലേബര്‍ സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുക എന്നത് മാത്രമാണ് കണ്ടറിയാനിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചമാക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നടപ്പാക്കാന്‍ ശ്രമിച്ച പല പരിപാടികളില്‍ നിന്നും ഒടുവില്‍ പിന്നോക്കം പോകുന്നത് പതിവായത് കുടിയേറ്റ കാര്യത്തിലും സര്‍ക്കാരിന് ശബ്ദം നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.

റേച്ചല്‍ റീവ്സ് വിദ്യാഭ്യസ രംഗത്തിനായി മാറ്റി വയ്ക്കുന്ന പണത്തില്‍ വമ്പന്‍ വെട്ടിക്കുറവ് വരുത്തിയതോടെയാണ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഫണ്ടില്ലാതാകുന്നത് എന്ന വിമര്‍ശവും ഉയരുകയാണ്. സ്‌കൂളുകളില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ ഫണ്ട് വെട്ടികുറയ്ക്കലിന് ഇരയാകും എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് യൂണിവേഴ്‌സിറ്റി ഫണ്ടിങ്ങിലും കുറവ് വരും എന്ന വിവരം പുറത്തു വരുന്നത്