
സ്വന്തം ലേഖിക
പൊലീസ് അനധിക്യതമായി ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി എന്‍എസ്‌യുഐ നേതാവ് എറിക് സ്റ്റീഫന്‍. ഡ്രോണ്‍ വാങ്ങാന്‍ ശ്രമിച്ചതിന്റെ പേരില്‍ എറിക്കിനെ വലിയതുറ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഡ്രോണ്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കസ്റ്റഡി. എന്‍എസ്‌യുഐ ദേശീയ സെക്രട്ടറിയാണ് എറിക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രോണ്‍ വില്‍ക്കുന്ന ഏതൊക്കെ കമ്ബനികളുമായി സംസാരിച്ചു, എന്താണ് സംസാരിച്ചത്, കമ്ബനിയുടെ ഏത് പ്രതിനിധിയുമായാണ് സംസാരിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് തേടിയത്. എന്നാല്‍ ഫോണ്‍ ചോര്‍ത്താതെ ഇത്തരം വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്നാണ് എറിക്കിന്റെ ചോദ്യം.
അനധിക്യതമായി ഫോണ്‍ ചോര്‍ത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും സര്‍വീസ് പ്രൊവഡൈറായ എയര്‍ടെലിനും പരാതി നല്‍കുമെന്നും എറിക് പറഞ്ഞു. തുടക്കത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ച എറിക്കിനെതിരെ ഇന്ന് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഹൈക്കോടതിയെ സമീപിക്കാനുള്ള എറിക്കിൻറെ തീരുമാനം അറിഞ്ഞതിന് ശേഷമാണ് പോലീസിൻറെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടായത്.ഡ്രോണ്‍ വാങ്ങാൻ സമീപിച്ച കമ്ബനികള്‍ക്കെല്ലാം പോലീസ് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഡ്രോണ്‍ ഉപയോഗിച്ച് പ്രതിഷേധം നടത്താൻ തീരുമാനിച്ച എറിക്കിനോ ഒപ്പമുള്ളവര്‍ക്കോ ഡ്രോണ്‍ വില്‍പ്പന നടത്തരുതെന്നാണ് നോട്ടീസിലുള്ളത്. ഡ്രോണ്‍ നല്‍കിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസിലുണ്ട്. ഇതും അസാധാരണ നടപടിയാണെന്നാണ് എറിക്കിൻറെ വാദം.നിയമപരമായ ഫോണ്‍ ചോര്‍ത്തലിനു വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ കേരള പോലീസ് സൈബര്‍ ഡോമിന്റെ സഹായത്തോടെ അനധികൃതമായി ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം സേനയ്ക്കുള്ളില്‍ തന്നെ പാട്ടാണ്. ഇത്തരം ചോര്‍ത്തലുകളെപ്പറ്റി മൊബൈല്‍ സര്‍വിസ് പ്രൊവൈഡര്‍മാര്‍ പോലും അറിയാറില്ല.
കേസിനെപ്പറ്റി തിരക്കിയപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് പ്രതിഷേധം നടത്താനുള്ള നീക്കമറിഞ്ഞ് ഫോണ്‍ കാള്‍ വിവരങ്ങള്‍ പരിശോധിച്ചതാണെന്നാണ് പോലീസിൻറെ വിശദീകരണം. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും എറിക്കിനൊപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിവരം നല്‍കിയതെന്ന് പോലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.