video
play-sharp-fill

പൗരത്വ ഭേദഗതി ബിൽ ; ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ നിർത്തിവെച്ചു

പൗരത്വ ഭേദഗതി ബിൽ ; ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ നിർത്തിവെച്ചു

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) പുതുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ നിർത്തിവെച്ചു. ജനസംഖ്യ രജിസ്റ്ററിനെതുടർന്ന് ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) കടന്നുവന്നതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നതിനെതുടർന്നാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിട്ടു. നിയമം നടപ്പാക്കില്ലെന്ന് നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തേ രണ്ട് ഉത്തരവുകളിട്ടിരുന്നു. അത് വിവാദമായതോടെയാണ് നടപടി നിർത്തിവെക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻസസ് ഓപറേഷൻ ഡയറക്ടറെ സർക്കാർ പുതിയ നിലപാട്് അറിയിച്ചു. പത്തുവർഷത്തിലൊരിക്കൽ നടത്തിവരുന്ന കനേഷുമാരി(സെൻസസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ ഭരണഘടന മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നതിനാലും വിഷയം പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിൽ ആയതിനാലും ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യ പട്ടിക തയാറാക്കുന്നതുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കേന്ദ്ര രജിസ്റ്റർർ ജനറലും സെൻസസ് കമീഷണറും നേരെത്ത ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറിന് കത്തുനൽകിയിരുന്നു. 2019 ജൂലൈ 31ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രജിസ്‌ട്രേഷൻ ജനറലും ഇതുസംബന്ധിച്ച് ഉത്തരവും നൽകിയിട്ടുണ്ട്. ദേശീയ ജനസംഖ്യ പട്ടിക തന്നെ ദേശീയ പൗരത്വ പട്ടികയാക്കി മാറ്റിയേക്കുമെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.