
വയനാട് : പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയനെ മരിച്ച നിലയിൽ കണ്ടെത്തി. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു.
വയനാട്ടിൽ നൂൽപ്പുഴക്കടുത്ത ഞണ്ടൻകൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തിൽ എൻ പി ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുൽത്താൻ ബത്തേരി ചുങ്കത്ത് വിബ്ജിയോർ എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് രാജിവെച്ച് ബെംഗളൂരുവിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോട്ടോഗ്രാഫിയിൽ പരിശീലനവും നൽകി വന്നിരുന്നു. ദില്ലി, ബെംഗളൂരു ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഫോട്ടോ എക്സിബിഷൻ നടത്തുകയുണ്ടായി. പരേതരായ പ്രഭാകരൻ– പങ്കജാക്ഷി ദമ്പതിമാരുടെ മകനാണ്. സഹോദരൻ: വിജയൻ.




