
നിയുക്ത എം പി മാർക്ക് കുരിശായി ക്രിമിനൽ കേസുകൾ ; സഭയിൽ പോകണമോയെന്ന് സുപ്രീ കോടതി പറയും
സ്വന്തംലേഖകൻ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പല സ്ഥാനാർത്ഥികളുടേയും ഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവരുടെ കാര്യത്തിൽ സുപ്രീംകോടതിയുടെ തീരുമാനം നിർണ്ണായകമാകും. പലരും ഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.ലോകസ്ഭ തെരഞ്ഞെടുപ്പിൽിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിശാദംശങ്ങൾ വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബർ 25ന് ഉത്തരവിട്ടത്. അതാത് ജില്ലകളിൽ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിലും മൂന്ന് ടിവി ചാനലുകളിലുമായിരുന്നു പരസ്യപ്പെടുത്തേണ്ടത്. മൂന്ന് തവണ വീതം പരസ്യം നൽകിയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിക്ക് കൈമാറും. ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 75 ലക്ഷമാണ്. ക്രിമിനൽ കേസുകൾ സംബന്ധിച്ച പരസ്യത്തിൻറെ ചെലവ് കൂടി കണക്കിലെടുത്താൻ തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലെന്നായിരുന്നു പല സ്ഥാനാർതഥികളുടേയും നിലപാട്.