
ജകാർത്ത: ഇന്തോനേഷ്യയില്‍ നിയമസഭാംഗങ്ങള്‍ക്ക് ശമ്പളത്തിന് പുറമെ പ്രതിമാസം അഞ്ചുകോടി രൂപ ഭവന അലവൻസ് നല്‍കുന്നെന്ന് റിപ്പോർട്ട്.
പിന്നാലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം പാർലമെന്റ് മന്ദിരത്തിന് തീയിട്ടു.
സൗത്ത് സുലവേസിയിലെ മകാസറിലെ പ്രാദേശിക പാർലമെന്റ് മന്ദിരത്തിനാണ് തീയിട്ടത്. മൂന്നുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരം.
നിരവധി കെട്ടിടങ്ങള്‍ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 580 നിയമസഭാംഗങ്ങള്‍ക്കും ശമ്പളത്തിനു പുറമെ പ്രതിമാസം അഞ്ചുകോടി രൂപ (3,075 യു.എസ് ഡോളർ) ഭവന അലവൻസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ജകാർത്തയില്‍ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അലവൻസ് ജകാർത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ 10 ഇരട്ടിയോളമാണ്.