video
play-sharp-fill

ഒൻപതാം ക്ലാസുകാരനെ പള്ളിയിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: രണ്ടു വർഷത്തോളം മുങ്ങി നടന്ന പ്രവാസി പിടിയിൽ

ഒൻപതാം ക്ലാസുകാരനെ പള്ളിയിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: രണ്ടു വർഷത്തോളം മുങ്ങി നടന്ന പ്രവാസി പിടിയിൽ

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: ഒൻപതാം ക്ലാസുകാരനെ പള്ളിയിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം രണ്ട് വർഷത്തോളം മുങ്ങി നടന്ന പ്രതി പിടിയിൽ. കോട്ടയം താഴത്തങ്ങാടി അറുപുഴ അബീന മൻസിൽ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിന്റെ വടക്കേതിൽ ഷാജഹാനെ (ഷാജി – 43) യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

രണ്ടു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ എത്തിയ കുട്ടിയെ ഷാജഹാൻ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഷാജഹാൻ സ്ഥലം വിട്ടു. കുട്ടിയിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ വിവരം ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർനാണ് പൊലീസ് അന്വേഷയം നടത്തി ഷാജഹാനാണ് പ്രതിയെന്ന് കണ്ടെത്തിയത്.
പത്ത് വർഷത്തോളം വിദേശത്തായിരുന്ന ഷാജഹാൻ മടങ്ങിയെത്തി താഴത്തങ്ങാടി കേന്ദ്രീകരിച്ച് വണ്ടി പൊളിക്കുന്ന ജോലി ചെയ്യുകയാണ്. താഴത്തങ്ങാടി അറുപുഴയിൽ തന്നെ ഒരു തുണിക്കടയും ഇയാൾ നടത്തുന്നുണ്ട്. ഈ അടയാളമാണ് പൊലീസിനോട് കുട്ടികൾ പറഞ്ഞത്. തുടർന്നാണ് ഇയാളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , എസ് ഐ ടി. ശ്രീജിത്ത് , ഗ്രേഡ് എസ് ഐ സജികുമാർ പി , എ.എസ്.ഐ പി.എൻ മനോജ് , സി.പി.ഒ കെ.ആർ ബൈജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ബുധനാഴ്ച ഹാജരാക്കും.