
ഡൽഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാനില്‍ നിന്ന് എത്തിയ മന്ത്രി ഡല്‍ഹിയില്‍ ഇന്ത്യൻ അധികൃതരും ആയിട്ട് നടത്തിയ സംഭാഷണത്തില്‍ ചില ഉപാധികള്‍ മുന്നോട്ടു വച്ചതായി വിവരം.
നിമിഷപ്രിയയുടെ മോചനത്തിന് ഇന്ത്യയിലെ ഉദ്യോഗസ്ഥർ ഇറാനിയൻ ഉദ്യോഗസ്ഥരുമായിട്ട് ചർച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചില നീക്കുപോക്കുകള്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇറാനിയൻ ഡെപ്യൂട്ടി മന്ത്രി ഉപ വിദേശകാര്യ മന്ത്രി മജീദ് റവഞ്ചി ഇന്ത്യ സന്ദർശിച്ചത് ഇന്ത്യയിലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും . ഇന്ത്യയുടെ വിദേശകാര്യ ഉദ്യോഗസ്ഥരുമായി ചർച്ചകള്‍ നടത്തി ഈ ചർച്ചകളില്‍ ആണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് യമനില്‍ കുടുങ്ങിയിട്ടുള്ള വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ആവശ്യം ഉന്നയിച്ചത്.
നിലവില്‍ യമനില്‍ ഇന്ത്യയ്ക്ക് എംബസിയില്ല, ഇന്ത്യയുടെ യമനിലെ കാര്യങ്ങള്‍ നോക്കുന്നത് സൗദിയുമായി ബന്ധപ്പെട്ടുള്ള ഏജൻസിയാണ് സൗദിയില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ എംബസി മുഖാന്തരം ആണ്. യമനെ സംബന്ധിക്കുന്നടത്തോളം സൗദിയെക്കാള്‍ കൂടുതല്‍ സ്വാധീനം ഇറാനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളി പ്രവാസികള്‍ കാത്തിരിക്കുന്ന ഒരു വാർത്തയാണ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിന്നുള്ള മോചനം, വധശിക്ഷ ജീവപര്യത്തിലേക്ക് മാറ്റി അതിന്റെ തൊട്ടു താഴെയുള്ള ശിക്ഷയിലേക്ക് മാറ്റപ്പെടും എന്നാണ് സൂചന.
ഇത്തരത്തില്‍ ഒരു മാറ്റം വരുത്തണമെങ്കില്‍ പോലും ഇരയുടെ കുടുംബത്തിന്റെ അനുമതി വേണം. കുടുംബം മാപ്പ് കൊടുക്കണം ഇത്തരത്തില്‍ മാപ്പ് കൊടുത്തെങ്കില്‍ പോലും നിമിഷപ്രിയയ്ക്ക് കേരളത്തില്‍ വരുവാൻ സാധിക്കില്ല ശിക്ഷയില്‍ നിന്നും ഇളവുകള്‍ ആയിരിക്കും. വധശിക്ഷയില്‍ നിന്നും ഒഴിവാക്കി ജീവപര്യന്തത്തിലേക്ക് മാറ്റുകയായിരിക്കും ചെയ്യുന്നത് വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളു.