
സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സസ് നിമിഷ പ്രിയയുടെ മോചനത്തിൽ നേരിയ പ്രതീക്ഷ. ഇറാൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കുടുംബത്തിന് ബ്ലെഡ് മണി വാഗ്ദാനം ചെയ്ത് മാപ്പ് ചോദിച്ചാൽ നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.
നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുളള വടക്കൻ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥർ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്തുന്നുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കാൻ ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പുതിയ നീക്കം.
നിമിഷ പ്രിയയെ രക്ഷിക്കാനുളള ഏക മാർഗം കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിൻ്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിൻ്റെ കുടുംബവുമായും ഗോത്രത്തിൻ്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


