
നിലമ്പൂർ:പി.വി അന്‍വറും ബി.ജെ.പിയും കൂടി അപ്രതീക്ഷിതമായി മത്സര രംഗത്തിറങ്ങിയതോടെ, നിലമ്ബൂരിലെ പോരാട്ടം കൂടുതല്‍ കടുത്തിരിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവായ അന്‍വറും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജും പിടിക്കുന്ന വോട്ടുകള്‍, നിലമ്ബൂരിലെ വിധിയെഴുത്തില്‍ നിര്‍ണ്ണായകമാകും. ബി.ജെ.പിക്ക് നിലമ്ബൂര്‍ മണ്ഡലത്തില്‍ പതിനായിരത്തിനടുത്ത് വോട്ടുകളുണ്ട്.
ഇതോടൊപ്പം മുന്‍ കേരള കോണ്‍ഗ്രസ്സുകാരന്‍ കൂടിയായ മോഹന്‍ ജോര്‍ജ് പിടിക്കുന്ന വോട്ടുകള്‍ കൂടിയാകുമ്ബോള്‍, വോട്ട് ശതമാനത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ്, ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. മത്സരിക്കാതിരുന്നാല്‍, വോട്ട് കച്ചവട ആരോപണമുയരുമെന്ന് കണ്ട് കൂടിയാണ്, അവസാന നിമിഷം ബി.ജെ.പി കളത്തിലിറങ്ങിയിരിക്കുന്നത്. മണ്ഡലത്തില്‍, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെ പ്രചരണമാക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.
പി.വി അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മമത ബാനര്‍ജി
മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ശേഷം, അവസാന നിമിഷം ലാന്‍ഡ് ചെയ്ത പി.വി അന്‍വറും, പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ മന്ത്രിമാരും എം.പിമാരും മാത്രമല്ല, മുഖ്യമന്ത്രി മമത ബാനര്‍ജി വരെ പ്രചരണത്തിനായി എത്തുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. യു.ഡി.എഫ് – ഇടതുപക്ഷ വോട്ടുകള്‍ ടാര്‍ഗറ്റ് ചെയ്താണ് അന്‍വര്‍ മുന്നോട്ട് പോകുന്നത്. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമാവുകയും, നല്ലൊരു ശതമാനം വോട്ടുകള്‍ പിടിക്കാനും സാധിച്ചാല്‍, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, യു.ഡി.എഫ് ബര്‍ത്ത് ഉറപ്പിക്കാമെന്നും, ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ ലഭിക്കുമെന്നുമാണ് അന്‍വര്‍ കരുതുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫില്‍, വി.ഡി സതീശനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് അന്‍വര്‍ കടന്നാക്രമണം നടത്തുന്നതും, കൃത്യമായ അജണ്ട മുന്‍ നിര്‍ത്തിയാണ്. വി.ഡി സതീശന്‍ താല്‍പര്യമെടുത്ത് അവരോധിച്ച ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടാല്‍, യു.ഡി.എഫില്‍ സതീശന്റെ നില പരുങ്ങലിലാവുമെന്നാണ് അന്‍വര്‍ കരുതുന്നത്. മാത്രമല്ല, അന്‍വറിനെ യു.ഡി.എഫില്‍ എത്തിക്കാന്‍ ശ്രമിച്ച കെ സുധാകരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കള്‍ക്കും, ഷൗക്കത്ത് നിലമ്ബൂരില്‍ പരാജയപ്പെട്ടാല്‍, സതീശനെതിരെ പുതിയ ആയുധം ലഭിക്കും. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റിയ സാഹചര്യത്തില്‍, നിലമ്ബൂരില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍, വി.ഡി സതീശന്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും ഒഴിയണമെന്ന ആവശ്യവും, ഈ നേതാക്കള്‍ മുന്നോട്ട് വെയ്ക്കും.
ജനാധിപത്യത്തില്‍ എല്ലാവരും മത്സരിക്കട്ടെ; അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതികരിച്ച് എം സ്വരാജ്
രമേശ് ചെന്നിത്തലയെ പോലെ തന്നെ, 2026-ല്‍ മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്ന കെ.സി വേണുഗോപാല്‍ ആഗ്രഹിക്കുന്നതും, സതീശന്‍ മാറണമെന്നതു തന്നെ ആയിരിക്കും. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ അന്‍വറിന്റെ നീക്കം. സതീശന്‍ നേതൃത്വം നല്‍കുന്ന യു.ഡി.എഫിലേക്ക് ഇല്ലെന്നാണ് പി.വി അന്‍വര്‍ പറഞ്ഞത്. അതല്ലാതെ, യു.ഡി.എഫിലേക്ക് ഒരിക്കലും ഇല്ലെന്നോ, യു.ഡി.എഫ് നേതാക്കള്‍ ആകെ ചതിച്ചെന്നോ പറഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിനേക്കാള്‍, ഷൗക്കത്തിന്റെ പരാജയം ഉറപ്പാക്കേണ്ടത് ഇപ്പോള്‍, അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യമാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, ഒരിക്കലും അന്‍വറിനായി യു.ഡി.എഫിന്റെ വാതില്‍ തുറക്കുകയില്ല. മാത്രമല്ല, കോണ്‍ഗ്രസ്സിലും മുന്നണിയിലും വി.ഡി സതീശന്‍ കൂടുതല്‍ കരുത്തനാകുകയും ചെയ്യും.
നിലമ്ബൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍, അത് വി.ഡി സതീശന്റെ വിജയമായാണ് വിലയിരുത്തപ്പെടുക. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനും സതീശനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടതായും വരും. നിലമ്ബൂരിലെ ഇപ്പോഴത്തെ അപ്രതീക്ഷിത ട്വിസ്റ്റില്‍, ഏറെ സന്തോഷിക്കുന്നത് ഇടതുപക്ഷ ക്യാംപാണ്. അന്‍വര്‍ കൂടി മത്സര രംഗത്തിറങ്ങുന്നത്, ഭരണപക്ഷ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും, എം സ്വരാജ് മികച്ച വോട്ടുകള്‍ക്ക് വിജയിക്കുമെന്നുമാണ് സി.പി.എം നേതൃത്വം കണക്ക് കൂട്ടുന്നത്.
പി വി അൻവറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഇടതുപക്ഷ ക്യാംപിലാകെ ഈ ആവേശവും പ്രകടമാണ്. പി.വി അന്‍വര്‍ ഉന്നയിച്ചതു പോലെ ശക്തമായ കടന്നാക്രമണം മറ്റൊരു പാര്‍ട്ടിയും… എം.എല്‍.എയും, സി.പി.എമ്മിന് എതിരെയും മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ, അന്‍വറില്ലാതെ നിലമ്ബൂര്‍ പിടിച്ചെടുക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞാല്‍, സര്‍ക്കാരിനെതിരായ സകല ആരോപണങ്ങളുടെയും മുനകൂടിയാണ്, ജനകീയ കോടതിയില്‍ ഒടിഞ്ഞു പോകുക.
മാത്രമല്ല, ഇത്തരം കടുത്ത പ്രതികൂല സാഹചര്യത്തിലും, പാര്‍ട്ടി ചിഹനത്തില്‍ സ്വരാജ് വിജയിച്ചാല്‍, അത് മൂന്നാം ഇടതു സര്‍ക്കാറിനുള്ള അംഗീകാരമായും പൊതുവെ വിലയിരുത്തപ്പെടും. ഇതിന്റെ അലയൊലികള്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ദൃശ്യമാകാനും സാധ്യതയും ഏറെയാണ്. പ്രചരണ രംഗത്ത് സ്വരാജിന്റെ ലാന്‍ഡിങ്ങോടെ തന്നെ, എതിരാളികളെ ഇടതുപക്ഷം ഞെട്ടിച്ച് കളഞ്ഞിട്ടുണ്ട്. നിലമ്ബൂരിലെ രാഷ്ട്രീയ ശത്രുക്കളെ നിലംപരിശാക്കാന്‍, സി.പി.എം അയച്ച ബ്രഹ്‌മോസാണ് സ്വരാജ് എന്ന പോലെയാണ്, സി.പി.എം സൈബര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയകളില്‍ ആഘോഷിക്കുന്നത്.