
നിലമ്പൂർ: കേരളത്തിലെ കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും തകർച്ചക്കും പി.വി. അൻവർ കാരണക്കാരനാവുമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി.പി.
സുനീർ എം.പി. ‘അൻവർ എഫക്റ്റ്’ വോട്ട് പിടിക്കുമെന്ന് കരുതേണ്ട. അൻവറിന്‍റെ സാന്നിധ്യം എല്‍.ഡി.എഫിന്‍റെ വോട്ട് വർധിപ്പിക്കുമെന്നും പി.പി. സുനീർ വ്യക്തമാക്കി.
അൻവറിന്‍റെ വാക്കുകള്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നിലമ്പൂരിലെ ജനങ്ങള്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെടും. പിണറായി വിജയനെതിരെ പറയുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിപക്ഷ നേതാവടക്കം യു.ഡി.എഫ് നേതാക്കളെ കുറിച്ച് നിയമസഭക്ക് അകത്തും പുറത്തും അൻവർ പറഞ്ഞിട്ടുണ്ട്.
ഇടത് ജനപ്രതിനിധി പറയാത്ത ഭാഷയാണ് അൻവർ ഉപയോഗിച്ചത്.
അൻവറിന്‍റെ പ്രസ്താവനകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്‍.ഡി.എഫ് തയാറായിട്ടില്ല. ഇപ്പോള്‍ അൻവർ നടത്തുന്ന പ്രസ്താവനകള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന് യാതൊരു രാഷ്ട്രീയ പ്രാധാന്യവുമില്ല. തെരഞ്ഞെടുപ്പില്‍ സർക്കാറിന്‍റെ ഭരണനേട്ടങ്ങള്‍ ഉയർന്നു വരുമെന്നും സുനീർ പറഞ്ഞു.
കേരളത്തില്‍ ന്യൂനപക്ഷത്തെയും കേരളത്തിന് പുറത്ത് ഭൂരിപക്ഷത്തെയും കോണ്‍ഗ്രസ് സ്നേഹിക്കുന്നു. വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. വഖഫ് അടക്കം ദേശീയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്ത നിലപാടുകള്‍ക്ക് നിലമ്പൂരിലെ ജനങ്ങള്‍ കണക്ക് ചോദിക്കുമെന്നും പി.പി. സുനീർ വ്യക്തമാക്കി.