
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന തന്റെ പ്രവചനം ഫലിച്ചുവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ യുഡിഎഫിന്റെ വിജയം എല്‍ഡിഎഫ് സർക്കാരിന്റെ ഭരണത്തിന് എതിരായ ജനവിധി അല്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സ്വരാജ് അല്ലാതെ മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കില്‍ ഇടതുപക്ഷം ജയിക്കുമായിരുന്നു. സ്വരാജ് നിലമ്പൂരിൽ തോല്‍ക്കാനുളള കാരണവും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം: ” എന്റെ കഴിഞ്ഞ ദിവസത്തെ പ്രവചനം കൃത്യമായിട്ടോ. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്ന് ഞാൻ മുമ്ബേ പ്രവചിച്ചിരുന്നു. ഇറാൻ, പാലസ്തീൻ രാജ്യങ്ങള്‍ക്ക് എതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ശരിയാണോ എന്നതായിരുന്നു നിലമ്ബൂരില്‍ പ്രധാന ഇലക്ഷൻചർച്ച വിഷയം. പ്രധാന രണ്ടു മുന്നണികളും ഇസ്രായേലിനു എതിരെ പറഞ്ഞാണ് ക്യാംപെയ്ൻ നടത്തിയത്.
കാരണം നിലമ്ബൂരില്‍ 80 ശതമാനവും പാലസ്തീൻ, ഇറാൻ, അഫ്‌ഘാനിസ്ഥാൻ ആരാധകർ ആകുമെന്നും അതിനാല്‍ അവരുടെ വോട്ട് കിട്ടുവാൻ ഇസ്രായേലിനു എതിരെ പറയണം എന്നും അവർ ചിന്തിച്ചു. ആ ചിന്ത തെറ്റല്ല. പക്ഷെ രണ്ടു മുന്നണികളും ഒരുപോലെ പാലസ്തീൻ, ഇറാൻ വേണ്ടി നിലകൊണ്ടപ്പോള്‍ വോട്ടർമാർ കണ്‍ഫ്യൂസ്ഡ് ആയിട്ടുണ്ടാകും.. മറ്റുവശത്തു ബാക്കിയുള്ള 20 ശതമാനം ആളുകള്‍ക്ക് ഇറാൻ, പാലസ്തീൻ ആരോടും പ്രത്യേകിച്ചു താല്പര്യം ഇല്ലാത്തവർ ആയിരുന്നു. ആ 20 ശതമാനത്തിലെ ഒരു വിഭാഗം ഇസ്രായേല്‍ ആരാധകർ ബിജെപിക്കു ചെയ്തിരിക്കാം..

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മുൻപ് ശബരിമല വിഷയത്തിന്റെ സമയത്തു ഇപ്പോഴത്തെ ഇടതു സ്ഥാനാർസ്ഥി സ്വരാജിന്റെ ചില നിലപാട് ഇഷ്ടപ്പെടാതിരുന്ന ഒരു വിഭാഗം ഈശ്വര വിശ്വാസികള്‍ അദ്ദേഹത്തിന് എതിരെ വോട്ട് ചെയ്തതാണ് 10000 + ഭൂരിപക്ഷത്തില്‍ ഇപ്പോള്‍ എതിർ സ്ഥാനാർഥി ജയിച്ചത് എന്നാണ് എന്റെ നിരീക്ഷണം. മുൻപ് ഇദ്ദേഹം തൃപ്പൂണിത്തറയില്‍ നിന്നപ്പോഴും ഇതുതന്നെ സംഭവിച്ചു. നിലമ്ബൂരില്‍ മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കില്‍ എല്‍ഡിഎഫ് കുറച്ചു കൂടി നന്നായി പൊരുതിയേനെ എന്നാണ് എന്റെ നിരീക്ഷണം.. എന്നാണ് സന്തോഷ് പറയുന്നത്.