
നിലമ്പൂർ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയമില്ലെങ്കിലും പിണറായിസം തോല്ക്കണമെന്നു പി.വി. അന്‍വര്‍. രണ്ട് പിണറായിമാരാണു മണ്ഡലത്തിലുള്ളത്.ഒന്ന് തെളിഞ്ഞ പിണറായിയും മറ്റൊന്ന് ഒളിഞ്ഞ പിണറായിയും. തനിക്കു ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തെളിഞ്ഞ പിണറായി തോല്‍ക്കണം. അപ്പോള്‍ സ്വാഭാവികമായും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണു ജയിക്കേണ്ടതെന്നും അന്‍വര്‍ പറഞ്ഞു. ജനങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചാല്‍ താന്‍ 25,000 വോട്ടിനു വിജയിക്കും. മത്സരിച്ചതില്‍ താന്‍ ഹാപ്പിയാണ്. മത്സരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ഉദ്ദേശിച്ചിരുന്നെങ്കില്‍ ചിത്രം വേറെയാവുമായിരുന്നു. യു.ഡി.എഫിനു പിന്തുണ കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്ന തന്നെ പ്രതിപക്ഷ നേതാവ് പിടലിക്കു പിടിച്ചുപുറത്തേക്കു തള്ളിയതാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരുമുള്‍പ്പെടെ എത്തി നിലമ്ബൂരില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിച്ചു. ഇങ്ങനെ നിലമ്ബൂരിലെ എല്ലാ വീടിന്റെ അടുക്കളയിലും കയറി കാലുപിടിക്കുന്ന ഗതികേടിലേക്കു കേരളത്തിലെ മുഴുവന്‍ മന്ത്രിമാരെയും എം.എല്‍.എമാരെയും എത്തിക്കാന്‍ തനിക്ക് കഴിഞ്ഞു. ജനത്തിന്റെ വില കാട്ടിക്കൊടുത്തു. ഇതിലും വലിയ ഒരുജയം ഇനി എന്തുവേണമെന്നും അന്‍വര്‍ ചോദിച്ചു. നിലമ്ബൂരിലേത് അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണെന്നും ജനങ്ങള്‍ അതില്‍ പ്രതിഷേധത്തിലാണെന്നുമായിരുന്നു ഇരുമുന്നണികളും പ്രചരിപ്പിച്ചത്.
ജനം തെരഞ്ഞെടുപ്പിനെ ആവേശപൂര്‍വം സ്വീകരിച്ചെന്നാണു പോളിങ് ശതമാനം തെളിയിക്കുന്നത്. 2021ലേതിനെക്കാള്‍ 1,224 പേര്കൂടുതല് പേര് ഇത്തവണ വോട്ടുചെയ്തും. സഹോദരിമാരും അമ്മമാരുമാണു തനിക്കേറ്റവും കൂടുതല്‍ വോട്ടുചെയ്തതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group