
നിലമ്പൂർ: അന്തരിച്ച മുൻ ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ആരോപണങ്ങൾക്കും തർക്കങ്ങൾക്കും ഉദ്ദേശിച്ച് ചെയ്തതല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്. പ്രകാശിന്റെ വീട് സന്ദർശനം തർക്ക വിഷയം ആക്കേണ്ടതില്ല.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പോകാത്തതിനെ ചർച്ചയാക്കേണ്ടതില്ല. തൻ്റെ ശരീര ഭാഷയിൽ യാതൊരു ആത്മവിശ്വാസക്കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ സൗമ്യമുഖമായിരുന്നു വിവി പ്രകാശ്. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും വ്യക്തിപരമായി ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശനത്തെ ചൊല്ലി മറ്റാരെയെങ്കിലും ആശങ്കപ്പെടുത്താൻ താനില്ല എന്നും ഇടതു സ്ഥാനാർഥി പറഞ്ഞു. അദ്ദേഹത്തിൻ്റെ വീടിനടുത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് സ്ഥാനാർഥി ഇവിടെ വരാത്ത കാര്യം തനിക്കറിയില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാർഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. വളരെ അടുപ്പം ഉള്ളവരോട് വോട്ട് ചോദിക്കാറില്ലെന്നും എം സ്വരാജ് സന്ദർശനത്തിന് ശേഷം ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.