സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്, വ്യക്തികളുടെ പ്രശ്നമാണ് ; കല്യാണം കഴിപ്പിച്ച്‌ വിടാൻ ആവേശമാണ് ഒരു പ്രശ്നം ഉണ്ടായാല്‍ ആരും കാണില്ല : നിഖില വിമല്‍.

Spread the love

 

മലയാള സിനിമയിലെ മുൻനിര നായികമാരില്‍ ഒരാളാണ് നിഖില വിമല്‍. വെള്ളിത്തിരയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ നിഖില, നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്.ചിലപ്പോള്‍ ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട് താരം. എന്നാലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തന്നെ നടി തുറന്നു പറഞ്ഞിട്ടുമുണ്ട്.

video
play-sharp-fill

 

 

 

 

ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചും ഇതിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുകയാണ് നിഖില. നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണെന്ന് നിഖില പറയുന്നു. എല്ലാവര്‍ക്കും വിവാഹം കഴിപ്പിച്ച്‌ വിടാൻ ആവേശമാണെന്നും ശേഷം എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവരാരും ഉണ്ടാകില്ലെന്നും നിഖില പറയുന്നു.

 

 

 

“ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഇല്ലാത്തത് മെന്റല്‍ സ്ട്രെങ്ത് ആണ്. എല്ലാവരും വീക്കാണ്. എല്ലാവര്‍ക്കും ഡിപ്രഷനും ആൻസൈറ്റിയും ഉണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച്‌ കേള്‍ക്കുന്ന വാക്കുകളാണ് ഇതൊക്കെ. സംഗതി എന്താണെന്ന് അറിയാത്തത് കൊണ്ടോ മറ്റോ മുൻപ് ആളുകള്‍ ഇവയൊന്നും തുറന്നു പറഞ്ഞിരുന്നില്ല. പക്ഷേ എന്നാലും അവരത് ഡീല്‍ ചെയ്തിരുന്നു. ഇന്നതല്ല അവസ്ഥ. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

ഞാൻ പറയുന്ന കാര്യം അവര്‍ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കില്‍ അതില്‍ നിന്നും ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാള്‍ പറയുകയാണെങ്കില്‍ നമുക്കൊരു മെന്റര്‍ സ്ട്രെങ്ത് വരും. ഇത്രയും സോഷ്യല്‍ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളര്‍ന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും”, എന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളെ കുറിച്ച്‌ നിഖില പറയുന്നത്.