ക്രൈം ഡെസ്ക്
അബൂജ: ലോകത്തെ കൊടും ക്രൂരന്മാരുടെ സംഘടനയായ ഐ.എസിന്റെ ക്രൂരത വീണ്ടും. ക്രിസ്മസ് ദിനത്തിൽ ബന്ദിയാക്കിയ ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം , ഇതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചാണ് ഐ.എസ് ഇപ്പോൾ ക്രൂരതയുടെ അതി ഭീകര മുഖം കാട്ടിത്തരുന്നത്.
നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) അനുകൂല സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പശ്ചിമ ആഫ്രിക്കന്‍ പ്രവിശ്യ(ഐഎസ്ഡബ്ല്യുഎപി) യുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ദിനത്തില്‍ 11 ബന്ദികളെ തലവെട്ടിക്കൊന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തു പേര് ക്രിസ്ത്യാനികളും ഒരാള്‍ മുസ്ലിമുമാണെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഐഎസ് തലവന്മാരായ അബൂബക്കര്‍ അല്‍ ബാഗ്ദാദി, അബ്ദുള്‍ഹസന്‍ അല്‍ മുജാഹിര്‍ എന്നിവര്‍ വധിക്കപ്പെട്ടതിനു പ്രതികാരമാണിതെന്ന് സംഘടന അറിയിച്ചു. വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്താണ് സംഭവം നടന്നതെന്നു കരുതുന്നു.
തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഭീകരര്‍ വ്യാഴാഴ്ച പുറത്തു വിടുകയായിരുന്നു. 13 പേരെ ഭീകരര്‍ തടവിലിട്ടിരുന്നു. ഇതില്‍ 11 പേരെയാണു വധിച്ചത്. തങ്ങളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് തടവുകാര്‍ ക്രിസ്ത്യന്‍ അസോസിയേഷന് ഓഫ് നൈജീരിയ എന്ന സംഘടനയോട് അഭ്യര്‍ഥിക്കുന്ന വീഡിയോ മുന്‍പു പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്.
യുഎസ് സേന ഒക്ടോബര്‍ 27ന് സിറിയയില്‍ നടത്തിയ കമാന്‍ഡോ ഓപറേഷനിടെ ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ ആയിരുന്ന അല്‍ ബാഗ്ദാദി സ്വയംപൊട്ടിത്തെറിച്ച് മരിക്കുക യായിരുന്നു.
ബാഗ്ദാദിയുടെ വലംകൈയ്യും ഐഎസിന്റെ വക്താവുമായിരുന്ന അല്‍ മുജാഹിര്‍ ഇരുപത്തിനാലു മണിക്കൂറിനകം യുഎസ് സേന സിറിയയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടു.
നൈജീരിയയിലെ മറ്റൊരു കുപ്രസിദ്ധ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം ക്രിസ്മസ് ദിനത്തില്‍ ഒരു ക്രിസ്ത്യന്‍ ഗ്രാമം ആക്രമിച്ച് ഏഴു പേരെ വധിക്കുകയും ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ബോര്‍ണോയിലെ ചിബോക്ക് പട്ടണത്തിനടുത്തുള്ള ക്വാരാംഗുലും ഗ്രാമത്തിലായിരുന്നു സംഭവം.
ട്രക്കുകളിലും മോട്ടോര്‍ സൈക്കിളുകളിലുമെത്തിയ തീവ്രവാദികള്‍ ഭക്ഷണമടക്കം മോഷ്ടിച്ചശേഷം വീടുകള്‍ തീയിട്ടു നശിപ്പിച്ചു. ഏപ്രിലിലും തീവ്രവാദികള്‍ ഈ ഗ്രാമം ചാന്പലാക്കിയിരുന്നു. 2014ല്‍ ബോക്കോ ഹറാം 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് ചിബോക്കില്നിന്നാണ്. നൈജീരിയയില്‍ ഈ വര്‍ഷം ആയിരത്തിലധികം ക്രൈസ്തവ വിശ്വാസികള്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.