play-sharp-fill
കോടതി തീരുമാനം സന്തോഷം നൽകുന്നു: നിർഭയയുടെ മാതാവ് ആശാദേവി;  ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം

കോടതി തീരുമാനം സന്തോഷം നൽകുന്നു: നിർഭയയുടെ മാതാവ് ആശാദേവി; ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം

 

സ്വന്തം ലേഖകൻ

ഡൽഹി: കോടതി തീരുമാനം സന്തോഷം നൽകുന്നതാണെന്ന് നിർഭയയുടെ മാതാവ് ആശാദേവി. നിർഭയ കേസിലെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി തള്ളിയ കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു ആശാദേവി.


ഏഴ് വർഷത്തെ പോരാട്ടമാണ് തന്റേത്. തിരുത്തൽ ഹർജി തള്ളിയത് ഉചിതമായ കാര്യമാണ്.പ്രതികൾ തൂക്കിലേറ്റപ്പെടുന്നജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവുംവലിയ ദിവസമായിരിക്കുമെന്നും ആശാദേവി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനയ് ശർമ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി കോടതി തള്ളി.അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികൾ. ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ. ബാനുമതി, അശോക് ഭൂഷൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് തിഹാർ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക. ഇതിന്റെ ഭാഗമായി തിഹാർ ജയിലിൽ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റിയിരുന്നു.