
ന്യൂഡൽഹി: കേരള ജനത കാത്തിരിക്കുന്ന ദേശീയ പാത 66 പുതുവര്‍ഷ സമ്മാനമെന്ന് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 2025 ഡിസംബറിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നൽകിയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2026 ലെ പുതുവർഷ സമ്മാനമാകും ദേശീയ പാത. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദില്ലിയിൽ ചർച്ച നടത്തിയിരുന്നു.
ഇതിന് ശേഷമാണ് മുഹമ്മദ് റിയാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ദേശീയ പാത പൂര്‍ത്തിയാകുന്നത് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഒരുപോലെ നേട്ടമാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ച് സ്ഥലം ഏറ്റെടുത്ത് നൽകിയത് പ്രചാരണത്തിലെ മുഖ്യ നേട്ടമായി എല്‍ഡിഎഫ് ഉയര്‍ത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്‌ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ദേശീയ പാത നിർമാണത്തിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ചർച്ച ചെയ്‌തെന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇനി ഇത്തരത്തിലുള്ള അപാകതകൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകുമെന്നും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. 360 മീറ്റർ വയഡക്ട് നിർമിക്കുമെന്ന് ഗഡ്കരി പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായി ദേശീയ പാത നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.