play-sharp-fill
രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവം ;  കുഞ്ഞുങ്ങളെ വാങ്ങി വില്‍ക്കുന്നത് നാല്  മുതല്‍ ആറ് ലക്ഷം രൂപയ്ക്ക് വരെ ;  ആണ്‍കുട്ടികൾക്കും വെളുത്ത നിറമുള്ള കുട്ടികൾക്കും  കൂടുതല്‍ വില ; ഏഴ് ഇടങ്ങളില്‍ സിബിഐ പരിശോധന;  മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവം ; കുഞ്ഞുങ്ങളെ വാങ്ങി വില്‍ക്കുന്നത് നാല് മുതല്‍ ആറ് ലക്ഷം രൂപയ്ക്ക് വരെ ; ആണ്‍കുട്ടികൾക്കും വെളുത്ത നിറമുള്ള കുട്ടികൾക്കും കൂടുതല്‍ വില ; ഏഴ് ഇടങ്ങളില്‍ സിബിഐ പരിശോധന;  മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ 

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ വിവിധയിടങ്ങളിലടക്കം സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയില്‍ വൻ റാക്കറ്റ് പിടിയില്‍.


കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഹരിയാനയിലുമായി സിബിഐ നടത്തിയ റെയ്ഡില്‍ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. കൈക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച്‌ സിബിഐക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തില്‍ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളില്‍നിന്നും വാടക അമ്മമാരില്‍നിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം നാല് മുതല്‍ 6 ലക്ഷം രൂപവരെ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്ബതികളെ കബളിപ്പിച്ചതിലും പ്രതികള്‍ക്ക് പങ്കുള്ളതായി സിബിഐ വാർത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.

കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെ കേസുമാസി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനം. ഇതുവരെയുള്ള അന്വേഷണത്തില്‍ പ്രതികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിലൂടെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന, ഇന്ത്യയിലുടനീളമുള്ള കുട്ടികളില്ലാത്ത ദമ്ബതികളുമായി ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ദേശീയ തലസ്ഥാന മേഖലയില്‍ കുട്ടികളെ കടത്തുന്നതില്‍ ഉള്‍പ്പെട്ട വ്യക്തികളെ സിബിഐ അറസ്റ്റ് ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം ഏകദേശം 10 കുട്ടികളെ വില്‍പ്പന നടത്തിയെന്നാണ് സിബിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിലേക്ക് സിബിഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. പല പ്രധാന ആശുപത്രികളിലും പരിശോധന നടത്തിവരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത് വരുകയാണ്. നവജാത ശിശുക്കളെ വ്യാപകമായി കരിഞ്ചന്തയിലൂടെ വില്‍ക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു സിബിഐയുടെ റെയ്ഡ്.

ഏഴ് ഇടങ്ങളില്‍ റെയ്ഡ് നടത്തിയതായി സി ബി ഐ അറിയിച്ചു. ആവശ്യക്കാരുമായി ഇവർ ബന്ധപ്പെട്ടത് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു നവജാത ശിശുവിനായി 4 മുതല്‍ 6 ലക്ഷം രൂപ വരെ ഇവർ വാങ്ങിയിരുന്നതായും സി ബി ഐ പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരു ആശുപത്രി വാർഡ് ബോയിയും നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം പത്ത് കുട്ടികളെയാണ് ഇക്കൂട്ടർ വില്‍പ്പന നടത്തിയത്. ഡല്‍ഹിക്ക് പുറത്തും സിബിഐ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. നവജാത ശിശുക്കളെ നാല് മുതല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വരെയാണ് വില്‍പ്പന നടത്തുന്നത്.

നവജാത ശിശു വില്‍പ്പന കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എട്ട് പേരെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 മുതല്‍ 15 ദിവസം വരെ പ്രായമായ കുഞ്ഞുങ്ങളെയാണ് ഇവരില്‍ നിന്ന് രക്ഷപെടുത്തിയത്. ഇവർ ഡല്‍ഹി, പഞ്ചാബ് സ്വദേശികളാണ്. ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ആള്‍ത്താമസം കുറഞ്ഞ സ്ഥലങ്ങളിലെ വീടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും പൊലീസിന് വെല്ലുവിളിയാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന അന്തർ സംസ്ഥാന മനുഷ്യക്കടത്ത് സംഘമാണിതെന്നാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായത്.

ഫെബ്രുവരിയില്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചാബില്‍നിന്ന് 50000 രൂപയ്ക്ക് പെണ്‍കുഞ്ഞിനെ വാങ്ങിയതായി തെളിഞ്ഞിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഡല്‍ഹിയില്‍ അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ മുമ്ബ് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കീഴില്‍ മനുഷ്യക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്നു.

സാമ്ബത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് കുട്ടികളെ വാങ്ങി മെട്രോപൊളിറ്റൻ നഗരങ്ങളില്‍ 10 മുതല്‍ 15 ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. പഞ്ചാബിലെ ഫാസില്‍ക പോലുള്ള ദരിദ്ര ജില്ലകളില്‍ നഴ്സുമാരുടെയും ഡോക്ടർമാരുടെയും ശൃംഖല സ്ഥാപിച്ച ശേഷമാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്. ഒന്നിലധികം പെണ്‍മക്കളുള്ള കുടുംബങ്ങള്‍, അനാവശ്യ ഗർഭധാരണം നടത്തിയ സ്ത്രീകള്‍, കുട്ടിയെ വളർത്താൻ കഴിയാത്തത്ര ദരിദ്രരായ കുടുംബങ്ങള്‍ എന്നിവരെയാണ് റാക്കറ്റ് ലക്ഷ്യമിടുന്നത്. ആണ്‍കുട്ടിയാണെങ്കിലോ വെളുത്ത നിറം കൂടുതലാണെങ്കിലോ കൂടുതല്‍ വില ലഭിക്കും.