
പരീക്ഷയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള തമിഴ്‌നാടിന്‍റെ ബില്ല് തള്ളി രാഷ്ട്രപതി; ജനതയുടെ താല്‍പര്യങ്ങളെ അവഗണിക്കുന്നുവെന്ന് സ്റ്റാലിന്‍
ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യ വ്യാപക പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടില്‍ നിര്‍ത്തലാക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയില്ല..
2021,2022 വര്‍ഷങ്ങളില്‍ തമിഴ്‌നാട് നിയമസഭ രണ്ടു തവണ പാസാക്കിയ ബില്ല്, പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലായിരുന്നു. ഇപ്പോള്‍ ആ ബില്ലിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിഷേധിച്ചു എന്ന വാര്‍ത്ത വന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു. രാഷ്ട്രപതിയുടെ ഈ തീരുമാനം ഫെഡറലിസത്തിന്റെ ഇരുണ്ട അദ്ധ്യായമാണെന്നും, കേന്ദ്രം പൂര്‍ണ്ണമായും തമിഴ് ജനതയുടെ താല്‍പര്യങ്ങളെ അവഗണിക്കുകയാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9ന് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുമെന്നും, നീറ്റ് നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക