ഇന്ത്യക്ക് നിരാശ;ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ നീരജ്‌ ചോപ്രയ്ക്ക് മെഡലില്ല

Spread the love

ടോക്യോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യയുടെ നീരജ് ചോപ്ര എട്ടാംസ്ഥാനത്തേക്ക്.പാകിസ്ഥാന്റെ ഒളിമ്പിക് ജേതാവ് അര്‍ഷാദ് നദീമിനും മെഡല്‍ നേടാനായില്ല.

ഒരു അത്‌ലറ്റിക് ഇവന്റില്‍ പങ്കെടുത്തശേഷം നീരജിന് മെഡല്‍ ലഭിക്കാതിരിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അഞ്ചാമത്തെ ത്രോ ഫൗളായി മാറിയതാണ് താരത്തിനും ഇന്ത്യക്കും തിരിച്ചടിയായത്. 84.03 മീറ്റര്‍ ആണ് ഫൈനലില്‍ നീരജിന് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും മികച്ച ദൂരം.

അതേസമയം നീരജിന് പിഴച്ചെങ്കിലും ഫൈനലിലെ ഇന്ത്യയുടെ മറ്റൊരു താരം സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരിയ വ്യത്യാസത്തിനാണ് സച്ചിന് മെഡല്‍ ലഭിക്കാതിരുന്നത്. 2021ല്‍ ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ശേഷം ഇതാദ്യമായാണ് നീരജ് ഒരു മെഡലില്ലാതെ മത്സരിച്ച് മടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈനലില്‍ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ കെഷോണ്‍ വാല്‍കോട്ട് 88.16 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി.ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 87.38 മീറ്റര്‍ ദൂരമെറിഞ്ഞ് വെള്ളിയും യുഎസ്എയുടെ കര്‍ടിസ് തോംസണ്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ് വെങ്കലവും നേടി.

ഇന്നലെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങിയ നീരജ് ആദ്യശ്രമത്തില്‍ തന്നെ 84.85 മീറ്റര്‍ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 84.50 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാര്‍ക്ക്.