ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം : ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു ; കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ

Spread the love

തിരുവനന്തപുരം : നെടുമങ്ങാട് അവിഹിതബന്ധം സംശയിച്ച് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. കരകുളം ഏണിക്കര നെടുമ്‌ബാറയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് സാജന്റെ അയൽവാസി ഉൾപ്പെടെ മൂന്നുപേർ നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി.

നെടുമങ്ങാട് ഏണിക്കര നെടുമ്ബാറയിൽ സാജന് നേരെ ഇന്നലെ രാത്രി എട്ടരയോടെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കുത്തേറ്റ് മാരകമായി പരിക്കേറ്റ സാജനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സാജന്റെ അയൽവാസിയായ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജിതിൻ്റെ ഭാര്യയുമായി സാജന് അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് കൂട്ടുനിന്ന ജിതിൻ്റെ അളിയൻ രതീഷ് (37) , ബന്ധു പരുത്തിക്കുഴി സ്വദേശി മഹേഷ് എന്നിവരും പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട സാജൻ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ മാത്രം ഏഴ് കേസുകളാണ് സാജനെതിരെ നിലവിലുള്ളത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. കൊലപാതകത്തിലേക്ക് നയിക്കാൻ മറ്റെന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടോ എന്ന കാര്യവും വിശദമായി പരിശോധിച്ച്‌ വരികയാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.