എൻ.ഡി.എ മുന്നണി തകർച്ചയിലേയ്ക്ക്: ജെ.എസ്.എസും ബി.ഡി.ജെ.എസും യു.ഡി.എഫിലേക്ക്; പിന്നാലെ പിസി തോമസും

Spread the love


സ്വന്തം ലേഖകൻ

കോഴിക്കോട് : എ.എൻ. രാജൻ ബാബു നയിക്കുന്ന ജെ.എസ്.എസും തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബി.ഡി.ജെ.എസും യു ഡി എഫിലേക്ക് ചേരാൻ ഒരുങ്ങുന്നു. ബി.ഡി.ജെ.എസിന്റെ വരവിന് മുന്നോടിയായി എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും നിയമോപദേശകൻ കൂടിയായ രാജൻ ബാബുവിന്റെ യു ഡി എഫ് പ്രവേശനം എന്നാണ് റിപ്പോർട്ടുകൾ. പ്രവർത്തകർ തീരെ കുറവായ ജെ എസ് എസിനെ മുന്നണിയിൽ എടുക്കേണ്ട ആവശ്യം നിലവിൽ യു ഡി എഫിനില്ല. അതേസമയം ബിഡിജെഎസിന്റെ യു ഡി എഫ് പ്രവേശനവും രാജൻ ബാബുവിന്റെ മുന്നണി മാറ്റവും തമ്മിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. യു ഡി എഫിൽ ചേരുന്ന കാര്യത്തിൽ ഞായറാഴ്ച ചേരുന്ന ജെ.എസ്.എസ്. സംസ്ഥാന സെന്റർ യോഗം തീരുമാനമെടുക്കും. സി.കെ. ജാനു നേതൃത്വം നൽകുന്ന ജെ.ആർ.എസ് നേരത്തെ എൻ ഡി എ വിട്ടിരുന്നു. കേരളത്തിൽ ബിജെപിയുടെ സാധ്യതകൾ വിരളമാണെന്ന തിരിച്ചറിവാണ് ഘടക കക്ഷികൾ മുന്നണി വിടാൻ ആലോചിക്കുന്നതിന് പിന്നിൽ.

പി സി തോമസ് ചെയർമാനായ കേരളാ കോൺഗ്രസും യു ഡി എഫ് സമ്മതം മൂളുന്ന താമസം മാത്രമേയുള്ളൂ മുന്നണി മാറാൻ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പി സി തോമസിന്റെ കാര്യത്തിൽ മാണി വിഭാഗത്തിന്റെ സമ്മതം ആവശ്യമാണ്. യു ഡി എഫ് പ്രവേശനത്തിനു മുന്നോടിയായി രാജൻ ബാബു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി , യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ എന്നിവരുമായി പലതവണ കൂടിക്കാഴ്ച നടത്തി. തുഷാർ വെള്ളാപ്പള്ളിയുമായും വൈകാതെ ആശയ വിനിമയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാജൻ ബാബുവിന്റെ ജെ എസ് എസും നിലവിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന, മുൻ എം.എൽ.എ. എ.വി. താമരാക്ഷൻ നയിക്കുന്ന ആർ.എസ്.പി.യുമായി ലയിക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് ആർ.എസ്.പി. (ബോൾഷെവിക്) സംസ്ഥാന സമ്മേളനം ഇക്കാര്യം ചർച്ചചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group