
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും മാസങ്ങളായി തിരുവനന്തപുരത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഒരു അജ്ഞാത ജീവി. മൂന്നുമാസങ്ങളായി തിരുവനന്തപുരത്തെ വടക്കൻ പ്രദേശങ്ങളായ കല്ലമ്പലം, കിളിമാനൂർ, വെഞ്ഞാറമ്മൂട് ഭാഗങ്ങളിലാണ് അജ്ഞാത ജീവിയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്.
വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന ആ അജ്ഞാത ജീവി പുലിയോ കടുവയോ ആണെന്നാണ് നാട്ടുകാരുടെ സംശയം. ഏറെ കാലമായി വിദഗ്ദ്ധർ ഉൾപ്പടെ പഠനം നടത്തിയിട്ടും ജീവി ഏതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇത് നായ് കറുക്കൻ അല്ലെങ്കിൽ തെരുവുനായ ഇതിൽ ഏതെങ്കിലും ആകാനാണ് 100 ശതമാനം സാധ്യത എന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ.ജാഫർ പാലോടും കേരള യൂണിവേഴ്‌സിറ്റി സുവോളജി അദ്ധ്യാപകൻ ഡോ.സൈനുദീൻ പട്ടാഴിയും വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മൂന്നു മാസങ്ങളിലായി നിരവധി വളർത്തു മൃഗങ്ങളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരയായത്. കടിച്ചു കൊല്ലുന്നതിന് പകരം കടിച്ചു കീറി മാംസം കഴിക്കുന്ന രീതിയാണ് ഈ ജീവിക്കുള്ളതെന്ന് നാട്ടുകാർ പറയുന്നു. ആടും കോഴിയുമാണ് ഈ അജ്ഞാത ജീവിയുടെ ആക്രമണത്തിന് കൂടുതലും ഇരയായിട്ടുള്ളത്.
അജ്ഞാത ജീവിയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളിൽ എങ്ങും പുലി, നീലഗിരി കടുവ തുടങ്ങിയ വന്യ ജീവികൾ ഇറങ്ങാനുള്ള ഒരു സാധ്യതകളും ഇല്ലെന്ന് വിദഗ്ദ്ധർ പറയുന്നത്. പരിശോധനയിൽ
ഇതുവരെ കണ്ടെത്തിയ കാൽപ്പാടുകൾ എല്ലാം തെരുവ് നായയുടെ സാദൃശ്യം ഉള്ളവയാണ്. നായ് കുറുക്കനും തെരുവു നായകളും കാഴ്ചയിൽ ഒരു പോലെ തന്നെ തോന്നും. നായ് കുറുക്കൻ അക്രമി ആണ്. കുറുക്കനും നായകളും ഇണ ചേർന്ന് ഉണ്ടാകുന്ന ഇനമാണ് നായ് കുറുക്കൻ. ഇവയെ കുറിച്ച് അധികം പഠനങ്ങൾ നടന്നിട്ടില്ല. കോഴി, ആടുകൾ എന്നിവയുള്ള പ്രദേശം മണത്ത് അറിയാൻ കഴിവുള്ള മൃഗമാണ് നായ് കുറുക്കൻ. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ ഈ പ്രദേശങ്ങളിലെത്തുകയും വെളിച്ചമില്ലെങ്കിൽ ഇവയെ കടിച്ചു കീറി മാസം കഴിക്കുകയും ചെയ്യുന്നതാണ് രീതി.