
നവകേരള സദസ്: മന്ത്രിപ്പടമടങ്ങിയത് കോട്ടയത്തെ അരലക്ഷം പരാതികളിൽ ഒന്നു പോലും പരിഹരിക്കാതെ :
സ്വന്തം ലേഖകൻ
കോട്ടയം: വലിയ ആഘോഷത്തോടെ നടത്തിയ നവകേരള സദസ് എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യമുയരുന്നു. കോട്ടയത്തെ ജനങ്ങൾ ഇപ്പോൾ പരസ്പരം ചോദിക്കുന്നതും ഇതു തന്നെ. ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനോ പരാതികള്‍ പരിഹരിക്കാനോ സാധിച്ചില്ല. മൂന്നു ദിവസമായി ജില്ലയിലുടനീളം പോലീസ് വലയത്തിൽ നടന്ന സദസ് കോട്ടയം ജില്ല പിന്നിട്ടപ്പോള്‍ യാത്രയുടെ ലക്ഷ്യമെന്തെന്നുള്ള ചോദ്യം മാത്രം ബാക്കി.
നിരവധി പരാതികള്‍ പൊതുജനം നല്‍കിയെങ്കിലും ഇവയൊന്നും തുറന്നു നോക്കാൻ പോലും ഒരു മന്ത്രിയും തയാറായിട്ടില്ല. പരിഹരിക്കാന്‍ മന്ത്രി പടയ്‌ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആയില്ല. അരലക്ഷത്തിനടുത്തു പരാതികളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്നു ലഭിച്ചത്. ഇവയിലൊന്നുപോലും കൃത്യമായി പരിഹരിക്കാതെ മന്ത്രിപ്പട ജില്ലവിട്ടതില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചൊവ്വാഴ്ച പൂഞ്ഞാര്‍ മണ്ഡലത്തിലെ സദസ് മുണ്ടക്കയത്ത് തുടക്കം കുറിച്ചതാണ്.
അന്ന് പൂഞ്ഞാറിനെ കൂടാതെ പൊന്‍കുന്നത്തും പാലായിലും സദസ് നടന്നു.
ബുധനാഴ്ച ആദ്യം ഏറ്റുമാനൂരിലും തുടര്‍ന്ന് പാമ്പാടിയിലും ചങ്ങനാശേരിയിലും കോട്ടയത്തും വ്യാഴാഴ്ച കുറവിലങ്ങാട്ടും തുടര്‍ന്നു വൈക്കത്തും സദസ് നടന്നു. വൈക്കത്ത് ലഭിച്ചത് 7,667 നിവേദനങ്ങളാണ്. ഇവയൊന്നിലും പരിഹാരമായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
