video
play-sharp-fill

മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക് കൊച്ചിയില്‍ തുടക്കം;പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ്

മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക് കൊച്ചിയില്‍ തുടക്കം;പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക് കൊച്ചിയില്‍ തുടക്കം കുറിച്ചു.സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക.

കേരളത്തിലെ മുഴുവൻ നഗരസഭകള്‍ക്കും ശാസ്ത്രീയ
ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ലഭ്യമാക്കാനുദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ് കണക്കാക്കുന്നു.മാലിന്യ ശേഖരണം മുതല്‍ സംസ്കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിരമായ സംവിധാനങ്ങള്‍ തയ്യാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. അതിവേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്കരണമെന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ലക്ഷ്യം മുൻനിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ 2016
മുതല്‍ നടപ്പിലാക്കിവരുന്ന ‘നവകേരളം’ പദ്ധതിയുടെ തുടര്‍ച്ചയായാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മാലിന്യസംസ്കരണ രംഗത്തെ സംരംഭക സാധ്യതകളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യകരവും പ്രകൃതിക്കിണങ്ങുന്നതുമായ സാമൂഹിക ജീവിതമുള്ളവരായി കേരള സമൂഹത്തെ മാറ്റിത്തീര്‍ക്കാൻ വിവിധ ഇടപെടലുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യാധുനിക മാലിന്യസംസ്കരണ രീതികള്‍ കൈവശമുള്ള നാടായി കേരളം ഇനിയുമുയരണം.’കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഓണം പ്രമാണിച്ച്‌ എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെൻഷൻ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.