പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുൻപില്‍ പൂരം ഒരുക്കാൻ പാറമേക്കാവ് ;’പൂരം പ്രദര്‍ശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട്’ കൊച്ചിൻ ദേവസ്വംബോര്‍ഡുമായി തര്‍ക്കം തുടരവേയാണ് തീരുമാനം.

Spread the love

സ്വന്തം ലേഖിക.

തൃശ്ശൂർ :പൂരം പ്രദര്‍ശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വംബോര്‍ഡുമായി തര്‍ക്കം തുടരവേ അപ്രതീക്ഷിതനീക്കവുമായി പാറമേക്കാവ് ദേവസ്വം.

ജനുവരി മൂന്നിന് തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുൻപില്‍ പൂരച്ഛായ ഒരുക്കാനാണ് ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. റോഡ്ഷോയ്ക്കിടയില്‍ പ്രധാനമന്ത്രി ‘പൂര’ത്തിനു മുൻപിലെത്തുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.

തെക്കോട്ടിറക്കത്തിന്റെയും കുടമാറ്റത്തിന്റെയും അവതരണം ഒരുക്കാനാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അറിയുന്നു. തെക്കേഗോപുരനടയ്ക്കു പകരം പാറമേക്കാവിനു മുൻവശമാകും വേദി.

നെറ്റിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും സഹിതം 15 ആനകളെ അണിനിരത്താനാണ് ശ്രമം. ഇരുനൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകും. ഇതിന്റെ അനുമതിക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുമുൻപ് മാര്‍പാപ്പയുടെ തൃശ്ശൂര്‍ സന്ദര്‍ശനസമയത്തും ഇത്തരത്തില്‍ പൂരാന്തരീക്ഷം ഒരുക്കിയിരുന്നു.