അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്: കമ്പ്യൂട്ടറിന് മുന്നില്‍ കസേരയിലിരുത്തി പിന്നില്‍ നിന്നും വെട്ടികൊന്നു: മൃതദേഹം ബാത്ത് റൂമിലേക്ക് മാറ്റി: പിന്നെ അച്ഛനെയും സഹോദരിയെയും ബന്ധുവായ ലളിതയെയും അടുത്ത ദിവസങ്ങളില്‍ കൊന്നു: പെട്രോള്‍ വാങ്ങി കൊണ്ടുവന്ന് ചുട്ടെരിച്ചു: നന്ദൻകോട് കൂട്ടക്കൊലയിൽ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങൾ

Spread the love

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയുണ്ടായി ഏഴു വർഷം പിന്നിടുന്നു. അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ മകൻ കേദല്‍ ജിൻസൻ രാജ കൊന്ന് കത്തിച്ചത് അടങ്ങാത്ത പക കൊണ്ടെന്നാണ് പൊലിസ് കേസ്.
ആഭിചാരത്തില്‍ ആകൃഷ്ടനായി കൊലചെയ്തുവെന്ന പ്രതിയുടെ മൊഴി രക്ഷപ്പെടാനുള്ള തന്ത്രം മാത്രമെന്നാണ് മാനസിരോഗ്യവിദഗ്ദർ ഇപ്പോഴും ആവർത്തിക്കുന്നത്. പ്രമാദമായ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.

video
play-sharp-fill

നന്തൻകോട് ബെയില്‍സ് കോമ്പൗണ്ട് 117-ലെ ഈ വീട് അങ്ങനെയൊരാള്‍ക്കും പെട്ടെന്ന് മറക്കാനാവില്ല, ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകള്‍ കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത. എന്നിങ്ങനെ നാലുപേരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്. ഒരു മകന് തോന്നിയ പ്രതികാരം. ദീർഘനാളുള്ള ആസൂത്രത്തിനൊടുവിലാണ് കുടുബാംഗങ്ങളെ അരുംകൊലചെയ്തത്.

2017 ഏപ്രില്‍ എട്ടിന് അ‍ർദ്ധരാത്രിയാണ് ശരീരങ്ങള്‍ ചുട്ടുകരിച്ച ദുർഗന്ധം പടരുന്നത്. നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയപ്പോള്‍ രണ്ടാം നിലയില്‍ ചുട്ടുകരിച്ച നാലു മൃതദേഹങ്ങള്‍. രാജ തങ്കത്തിന്റെയും ജീൻ പത്മയുടെയും മകൻ കേദല്‍ ജിൻസൻ രാജയെ കാണാനില്ലായിരുന്നു. പണവും തിരിച്ചറിയല്‍ രേഖയും വസ്ത്രങ്ങളുമെടുത്ത് കേദല്‍ രക്ഷപ്പെട്ടിരുന്നു. ചെന്നൈയില്‍ പോയ കേദല്‍ തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോള്‍ പൊലിസ് പിടികൂടി. ആസ്ട്രല്‍ പ്രൊജക്ഷൻ എന്ന ആഭിചാര പ്രക്രിയില്‍ ആകൃഷ്ടനായി കുടുംബങ്ങളെ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യമൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികാരോഗ്യവിദഗ്ദരുടെ സാന്നിധ്യത്തിലുള്ള ചോദ്യം ചെയ്യലില്‍ ഇതൊരു തട്ടിപ്പാണെന്ന് കണ്ടെത്തി. കൃത്യമായ ആസൂത്രണം, രക്ഷപ്പെടാൻ പോലും എല്ലാ തയ്യാറാക്കിയ ശേഷമായിരുന്നു കേദല്‍ അരുംകൊല ചെയ്തത്. വിദേശത്തേക്കയച്ച്‌ പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കേദല്‍ പരാജയപ്പെട്ടു. ദേഷ്യപ്പെട്ടിരുന്ന അച്ഛനോട് പക. അച്ഛനെ കൊലപ്പെടുത്തി ജയിലില്‍ പോയാല്‍ മറ്റുള്ളവർ ഒറ്റപ്പെടുമെന്നുള്ള തോന്നിലാണ് ബാക്കി കുടുംബാങ്ങളെയും വകവരുത്തിയതെന്നാണ് കേദലിനറെ മൊഴിയെന്നാണ് പൊലിസ് റിപ്പോ‍ർട്ട്.

ഓണ്‍ലൈൻ വഴി മഴു വാങ്ങി. പെട്രോള്‍ വാങ്ങി സൂക്ഷിച്ചു. രണ്ടാം നിലയിലെ മുറിയിലേക്ക് താൻ വികസിപ്പിച്ച ഗെയിം കാണാനെന്ന പേരില്‍ തന്ത്രപരമായി വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തി, അഞ്ചാം തീയതി അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കമ്പ്യൂട്ടറിന് മുന്നില്‍ കസേരയിലിരുത്തി പിന്നില്‍ നിന്നും വെട്ടികൊന്നു. മൃതദഹം ബാത്ത് റൂമിലേക്ക് മാറ്റി. പിന്നെ അച്ഛനെയും സഹോദരിയെയും ബന്ധുവായ ലളിതയെും അടുത്ത ദിവസങ്ങളില്‍ കൊന്നു. പെട്രോള്‍ വാങ്ങി കൊണ്ടുവന്ന് ചുട്ടെരിച്ചു.

ജയിലില്‍ പോയ കേദല്‍ മാസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടപ്പിച്ചതോടെയാണ് വിചാരണ നേരിടാൻ പ്രാപ്ത്നാണോയെന്ന സംശയം കോടതിക്കുണ്ടായത്. മാനസികപ്രശ്നങ്ങളില്ലെന്ന് മെഡില്‍ ബോർഡ് റിപ്പോർട്ടെഴുതിയതോടെ വിചാരണ തുടങ്ങി. നാലര വർഷങ്ങള്‍ക്കും കൂട്ടകൊല കേസിന്റെ വിധി കാത്തിരിക്കുന്ന ചില ഹതഭാഗ്യരുമുണ്ട്. കൊല്ലപ്പെട്ട ജീൻ പത്മയുടെ സഹോദരൻ, ജീവിതാവസാനം സഹോദരി സംരക്ഷിക്കുമെന്ന ഉറപ്പില്‍ സഹോദരിക്ക് സ്വത്തെഴുതി നല്‍കി. സഹോദരി മരിച്ചു, ഭൂമിയുടെ അവകാശി ഇപ്പോള്‍ ജയിലിലും.

തിരുവനന്തപുരം സെഷൻസ് കോടതിയില്‍ ഇപ്പോള്‍ വിചാരണ ആരംഭിച്ചിരിക്കുകയാണ്. നാലര വർഷത്തിനു ശേഷമുളള വിചാരണ. ആസ്ട്രല്‍ പ്രൊജക്ഷൻ അല്ലെന്ന് പറയുമ്പോഴും പകയില്‍ പ്രിയപ്പെട്ടവരെ ഇങ്ങിനെയൊരാള്‍ കൊന്ന് കത്തിക്കുമോ എന്നതിലെ അമ്പരപ്പ് ഇനിയും മാറുന്നില്ല. ഇതിനകം കേദലിന്റെ കൊലപാതകങ്ങള്‍ പല സിനിമകളുടേയും ഭാഗമായി. നാട് ഞെട്ടിയ കേസില്‍ എന്തായിരിക്കും വിധി എന്നതിലാണ് ഇനിയുള്ള ആകാംക്ഷ.