
സ്വന്തം ലേഖകൻ
ആലപ്പുഴ: മദ്യലഹരിയിൽ ആറുവയസുകാരിയായ മകളെ മഴുകൊണ്ട് കൊലപ്പെടുത്തിയ പിതാവ് മഹേഷ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലിൽവച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം.വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം. കഴുത്തിലും വലതു കൈയിലും ഇയാൾക്ക് മുറിവേറ്റതായാണ് ലഭ്യമാകുന്ന വിവരം. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘മകളെ മഹേഷ് കൊലപ്പെടുത്തിയത് ഏതോ വിരോധം നിമിത്തമാണെന്നാണു’ എഫ്‌ഐആറിൽ പറയുന്നത്. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നാണു വിവരം. മഹേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്‌ഐആറിൽ പരാമർശമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാവേലിക്കരയിൽ ആറ് വയസുകാരിയെ മഴുഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ് പറയുന്നു. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു മഹേഷെന്നും വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിൽ കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നലെയാണ് നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം. മഴു ഉപയോഗിച്ച് കഴുത്തിൽ വെട്ടിയാണ് കൊല നടത്തിയത്. തൊട്ടടുത്ത മകളുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ മാതാവ് സുനന്ദ ഓടി വന്നെങ്കിലും ഇവരെയും തലയ്ക്കു വെട്ടി പരിക്കേൽപ്പിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെ ശ്രീമഹേഷ് മഴുകാട്ടി ആക്രമിക്കാനും ശ്രമിച്ചു. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പൊലീസ് പറഞ്ഞു.
മൂന്ന് വർഷം മുൻപ് ട്രെയിൻ തട്ടിയാണ് മുൻ സൈനികനായ മഹേഷിന്റെ പിതാവ് മരിച്ചത്. മഹേഷിന്റെ ഭാര്യ ശ്രീവിദ്യ രണ്ടു വർഷം മുൻപ് വീട്ടിനുള്ളിൽ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിലും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. മഹേഷിന്റെ പീഡനം മൂലമാണ് ശ്രീ വിദ്യ ആത്മഹത്യ ചെയ്തതത്രെ.
അടുത്തിടെ മഹേഷ് വിവാഹത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇയാളുടെ സ്വഭാവ ദൂഷ്യം അറിഞ്ഞ പെൺ വീട്ടുകാർ ഇതിൽ നിന്നും പിന്മാറി. മകളെ വിട്ടുകിട്ടുന്നതിനായി ശ്രീവിദ്യയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് ദാരുണമായ സംഭവം. കൊലപാതകം നടക്കുന്ന ഇന്നലെയും മകളെ സ്‌കൂളിൽ നിന്നും വിളിച്ച് കൊണ്ടുവരും വഴി ഐസ് ക്രീമും പലഹാരങ്ങളും വാങ്ങി നൽകിയിരുന്നു.