കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്കിന് ഒടുവിൽ ശാപമോക്ഷം; തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ  രണ്ടാഴ്ച്ചക്കകം പാർക്ക് തുറന്ന് നല്കാനുള്ള ഹൈക്കോടതി ഉത്തരവിൻ്റെ സമയപരിധി ഇന്നവസാനിക്കാനിരിക്കെ മുപ്പതിലധികം ജോലിക്കാരുമായെത്തി  പാർക്ക് വൃത്തിയാക്കി നഗരസഭാ അധികൃതർ; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ്  പൊതുജനങ്ങൾക്കായി  തുറന്ന് കൊടുക്കുന്നത്;  തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്കിന് ഒടുവിൽ ശാപമോക്ഷം; തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ രണ്ടാഴ്ച്ചക്കകം പാർക്ക് തുറന്ന് നല്കാനുള്ള ഹൈക്കോടതി ഉത്തരവിൻ്റെ സമയപരിധി ഇന്നവസാനിക്കാനിരിക്കെ മുപ്പതിലധികം ജോലിക്കാരുമായെത്തി പാർക്ക് വൃത്തിയാക്കി നഗരസഭാ അധികൃതർ; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ടാഴ്ച്ചക്കകം തുറന്ന് നല്കാനുള്ള ഹൈക്കോടതി വിധിയുടെ സമയപരിധി ഇന്നവസാനിക്കാനിക്കെ മുപ്പതിലധികം ജീവനക്കാരുമായെത്തി പാർക്ക് വൃത്തിയാക്കി നഗരസഭാ അധികൃതർ

പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നല്കിയ ഹർജിയിലാണ് 07/04/2022 ന് രണ്ടാഴ്ചക്കകം പാർക്ക് തുറന്ന് കൊടുക്കാൻ ജസ്റ്റീസ് അനു ശിവരാമൻ ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഹൈക്കോടതി നല്കിയ രണ്ടാഴ്ച സമയം ഇന്ന് അവസാനിക്കുമെന്നും, ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കാണിച്ച് ഇന്നലെ തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അടിയന്തിരമായി പാർക്ക് തുറക്കാനുളള തീരുമാനമുണ്ടായത്.

സ്കൂളുകൾ അടച്ച സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലും പാർക്ക് അടിയന്തിരമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം നഗരസഭയ്ക്ക് ശ്രീകുമാർ കത്ത് നല്കിയിരുന്നു. അധികൃതർ കത്തിൻമേൽ ഉചിതമായ നടപടി സ്വീകരിക്കാഞ്ഞതിനേ തുടർന്നാണ് അഡ്വ.കെ.രാജേഷ് കണ്ണൻ മുഖേന ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

നാല് വർഷമായി അടഞ്ഞുകിടന്ന പാർക്ക് 2019 ഡിസംബർ 26നു നവീകരിച്ച് തുറന്നു പ്രവർത്തനമാരംഭിച്ചിരുന്നു.. 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും നഗരസഭാ വിഹിതവുമടക്കം 2.07 കോടി രൂപ മുടക്കിയാണു പാർക്ക് നവീകരിച്ചത്.

പിന്നീട് കോവിഡ് പടർന്ന് പിടിക്കുകയും തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നാലു മാസത്തേക്ക് അടച്ചിട്ട പാർക്ക് രണ്ട് വർഷമായിട്ടും ഇതുവരെ തുറന്ന് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിരുന്നില്ല.

പാർക്ക് വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും, കേട് പാട് വന്ന കളിയുപകരണങ്ങൾ ഉടൻ നന്നാക്കുമെന്നും മെയ് മൂന്നിന് പാർക്ക് തുറന്ന് നല്കുമെന്നും നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

പാർക്ക് തുറന്ന് പ്രവർത്തനമാരംഭിക്കുന്നതോടെ അവധിക്കാല സായാഹ്നങ്ങൾ കുറഞ്ഞ ചിലവിൽ ആഘോഷമാക്കാൻ സാധിക്കും