
മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്, ആ കുറ്റി പാന്റിലാണെത്തിയത്’; രുക്ഷ പരിഹാസവുമായി എം.വി ജയരാജന്‍
സ്വന്തം ലേഖകൻ
കണ്ണൂർ:കെ-റെയിലിനെക്കുറിച്ച് വിശദീകരിക്കാൻ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടി നടന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജൻ.
മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ,പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം.വി.ജയരാജൻ ആരോപിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചവർ സമരക്കാരല്ല, കാറിലെത്തിയ ഗുണ്ടകളാണ്.
ജനാധിപത്യപരമായ രീതിയിൽ നടത്തുന്ന സമരത്തെ ആരുമെതിർക്കില്ല.പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങൾ നടത്തിയിട്ടുണ്ട്.
അഞ്ചുപേർമാത്രം ദിനേശ്
ഓഡിറ്റോറിയത്തിലെത്തിയത് സമരം നടത്താനല്ല. അക്രമം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുത്തവർ ആത്മസംയമനം പാലിച്ചതിനാലും പോലീസ് ഉടൻ തന്നെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് നീക്കിയതിനാലുമാണ് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരുന്നത്.നാടിന്റെ സമാധാനം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു.