മുത്തു കുമാർ സാം പാസ്റ്ററായി പേരും മതവും മാറി 2 വിവാഹവും കഴിച്ചു: തമിഴ് നാട്ടിൽ ഒളിവിൽ കഴിയവേ ഒരബദ്ധം പറ്റി: ഒരു ബന്ധുവിനെ ഫോൺ വിളിച്ചു: കേരള പോലീസ് ആ ഒരൊറ്റ കോളിൽ നിന്ന് തമിഴ്നാട്ടിലെത്തി പൊക്കി: 25 വർഷം മുൻപത്തെ പീഡന കേസിലെ പ്രതിയെ പിടിച്ചതിങ്ങനെ.

Spread the love

തിരുവനന്തപുരം: 25 വർഷം മുമ്പ് തിരുവനന്തപുരം കരമനയില്‍ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷൻ അധ്യാപകനെ ഒടുവില്‍ കേരള പോലീസ് പിടികൂടി.
2000-ല്‍ നടന്ന കേസില്‍ പ്രതിയായ മുത്തുകുമാർ, ‘സാം’ എന്ന പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി ജീവിക്കുകയായിരുന്നു. രണ്ട് വിവാഹം കഴിച്ച്‌ പുതിയ ജീവിതം ആരംഭിച്ച മുത്തുകുമാറിനെ, നീണ്ട 25 വർഷങ്ങള്‍ക്കിപ്പുറം ഒരു ഫോണ്‍ കോള്‍ വഴിയാണ് പോലീസ് വലയിലാക്കിയത്.
2001 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയുടെ ട്യൂഷൻ മാസ്റ്റർ ആയിരുന്നു കരമന ഇളമണ്‍കര സ്വദേശിയായ മുത്തുകുമാർ. സ്കൂളില്‍ നിന്നും പെണ്‍കുട്ടിയെ വിളിച്ചിറക്കിയ ഇയാള്‍, വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാര് അന്വേഷണത്തിനിറങ്ങി. മുത്തുകുമാറിന്റെ വീട്ടില്‍ കണ്ടെത്തുകയും ചെയ്തു. വീട്ടുകാർ എത്തുമ്പോള്‍ മുത്തുകുമാർ ഭക്ഷണം വാങ്ങാൻ പുറത്ത് പോയിരിക്കുകയായിരുന്നു. നാട്ടുകാരാണ് വഴിയില്‍ വെച്ച്‌ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. സ്വന്തമായി മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിച്ചിരുന്നില്ല. കേരളത്തിന് പുറത്ത് പലയിടത്തും കറങ്ങി ചെന്നൈയിലെ അയണവാരം എന്ന സ്ഥലത്ത് സ്ഥിര താമസമാക്കി. സാം എന്ന പേരില്‍ മതം മാറി പാസ്റ്ററായി.രണ്ട് വിവാഹവും കഴിച്ചു. പബ്ലിക് ബൂത്തുകളില്‍ എത്തിയായിരുന്നു അത്യാവശ്യ ഫോണ്‍ കോളുകള്‍ ചെയ്തിരുന്നത്. പൊലീസിന്‍രെ കൈവശമുണ്ടായിരുന്നത് വളരെ പഴകിയ ഫോട്ടോയുമായിരുന്നു.
അടുത്തിടെ ഒരു ബന്ധുവിന് ലഭിച്ച ഫോണ്‍വിളിയുടെ പിറകെ നടത്തിയ അന്വേഷണമാണ് പ്രതിയുടെ താവളം കണ്ടെത്താൻ സഹായിച്ചത്.വഞ്ചിയൂർ എസ് എച്ച്‌ ഓ എച്ച്‌ എസ് ഷാനിഫ്,എസ് ഐ അലക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

video
play-sharp-fill