
ഒരു കുഴിയെടുത്തതെ മുത്തശ്ശിക്ക് ഓര്‍മയുള്ളൂ; അയല്‍ രാജ്യത്തെ ഇന്റര്‍നെറ്റും പോയി, ഒന്നുമറിയാത്ത മുത്തശ്ശി ജയിലിലുമായി
അർമാസി: ഇന്റർനെറ്റ് കുറച്ചു നിമിഷങ്ങള്‍ സ്തംഭിച്ചാല്‍ തന്നെ ലോകം നിശ്ചലമാകുന്ന അവസ്ഥയാണ് ഇപ്പോള്‍. അപ്പോള്‍ മണിക്കൂറുകള്‍ ഇല്ലാതെ ആയാലുള്ള അവസ്ഥയോ?
എന്നാല്‍ പതിമൂന്ന് വർഷങ്ങള്‍ക്ക് മുൻപ് യൂറോപ്പ്യൻ രാജ്യമായ അർമീനിയയില്‍ പൊടുന്നനെ 12 മണിക്കൂർ ഇന്‌റർനെറ്റില്ലാതെ ആയി.
ഈ സ്തംഭനത്തിനു പിന്നില്‍ വലിയ കരണങ്ങളൊന്നുമില്ലായിരുന്നു. അയല്‍രാജ്യമായ ജോർജിയയില്‍ എഴുപത്തിയഞ്ച് വയസ്സുകാരിയായ ഒരു മുത്തശ്ശി പറ്റിച്ച പണിയാണത്.
ജോർജിയയുടെ തലസ്ഥാനമായ ടിബ്ലിസി നഗരത്തിന് 50 കിലോമീറ്റർ അകലെ മാറിയുള്ള അർമാസി എന്ന ഗ്രാമത്തിലാണ് എഴുപത്തിയഞ്ച് വയസ്സുകാരിയായ ഹായസ്റ്റാൻ ഷക്കാറിയാൻ താമസിച്ചിരുന്നത്. പെൻഷൻ പറ്റിയ മുൻ ജീവനക്കാരിയായിരുന്നു അവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജിയയില്‍ ആളുകള്‍ പണ്ട് ഉപേക്ഷിക്കപ്പെട്ട
ലോഹവസ്തുക്കള്‍ക്കായി തങ്ങളുടെ ചുറ്റുപാടുമുള്ള ഭൂമി കുഴിച്ചുനോക്കുന്നത് പതിവായിരുന്നു. എന്തെങ്കിലും ലോഹം കിട്ടിയാല്‍ അതവർ ആക്രിവിലയ്ക്കു വിറ്റ് പണം കണ്ടെത്തും. ഇത്തരത്തിലൊരു ശ്രമമായിരുന്നു ഷക്കാറിയാനും നടത്തിയത്. എന്തെങ്കിലും ചെമ്പോ തകരമോ കിട്ടിയാല്‍ അതു കൊണ്ടുവില്‍ക്കാം. അത്രയുമേ ആ മുത്തശ്ശി വിചാരിച്ചുള്ളൂ.
എന്നാല്‍ കുഴിയെടുക്കാനായി ഷക്കാറിയാൻ ഉപയോഗിച്ച മണ്‍വെട്ടി ഭൂഗർഭ കേബിളുകളിലൊന്നില്‍ വന്നു മുട്ടി. മണ്‍വെട്ടിയുടെ മൂർച്ചയില്‍ കേബിള്‍ മുറിഞ്ഞു. വെറുമൊരു കേബിള്‍ ആയിരുന്നില്ല അത്.
സെക്കൻഡില്‍ 12.6 ടെറാബൈറ്റ് ഡേറ്റ കൈമാറ്റം നടക്കുന്ന ജോർജിയൻ കോകസസ് കേബിളായിരുന്നു അത്. ജോർജിയയില്‍ നിന്ന് അർമീനിയയിലേക്കും
അസർബൈജാനിലേക്കും ഇന്റർനെറ്റ് സേവനം നല്‍കുന്ന 500 കിലോമീറ്ററോളം നീളമുള്ള ഈ ഫൈബർ ഒപ്റ്റിക് കേബിളിലാണു ഷക്കാറിയൻ മുത്തശ്ശി വെട്ടിയത്. കേബിള്‍ മുറിഞ്ഞതിന്റെ ഫലമായി ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു.
അർമീനിയയില്‍ പൂർണമായും ഇന്റർനെറ്റ് നിലച്ചു. ബാങ്കുകളില്‍ സേവനങ്ങള്‍ നടക്കാതെയായി, ടിവി ചാനലിലെ അവതാരകർക്കു മുൻപില്‍ ശൂന്യമായ സ്‌ക്രീനുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്റർനെറ്റ് അധിഷ്ഠിത ബുക്കിങ്ങുകളെല്ലാം മുടങ്ങി.
ഇമെയിലുകള്‍ പോകാതെ കെട്ടിക്കിടന്നു. ജനങ്ങളും അർമീനിയൻ സർക്കാരും എന്താണു സംഭവമെന്നറിയാതെ കുഴങ്ങി. ജോർജിയയിലും അസർബൈജാനിലും ഭാഗികമായി ഇന്റർനെറ്റ് സ്തംഭനം ഉണ്ടായി.
ജോർജിയ ടെലികോം കമ്പനിക്കായിരുന്നു ഈ കേബിളിന്റെ ചുമതല. അവരും കാരണമറിയാതെ ആദ്യം പരുങ്ങി. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം അവർ കാരണം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു.
ഇതൊന്നുമല്ല രസം ഷക്കാറിയൻ മുത്തശ്ശി അറസ്റ്റിലായി. ഇന്റർനെറ്റ് എന്താണ് എന്നു പോലും ആ പാവത്തിനറിയില്ലായിരുന്നു