ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി തർക്കം: ഭർത്താവ് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി; സംഭവം കൊച്ചിയിൽ

ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി തർക്കം: ഭർത്താവ് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഭാര്യയുടെ ഫോൺവിളികളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44)യെയാണ് ഭർത്താവ് സേവിയർ(67) കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവ്യർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുവരെ വീട്ടിൽ ഇയാൾ കാത്തിരിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി സേവിയറും ഷേളിയും തമ്മിൽ തർക്കം പതിവായിരുന്നു. ഷേളി ഫോൺ വിളിക്കുന്നതിനെച്ചൊല്ലി സേവിയറിനുണ്ടായ സംശയമാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയിലും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയും ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടെ വീണ്ടും ഷേളിയുടെ ഫോണിലേയ്ക്ക് ആരുടെയോ കോൾ എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ സേവിയർ ഷേളിയുടെ വായും മൂക്കും ചേർത്തുപിടിച്ച് ബലം പ്രയോഗിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ബല പ്രയോഗത്തിനിടെ ഷേളി കൊല്ലപ്പെടുകയായിരുന്നു. ഷേളി മരിച്ചെന്ന് ഉറപ്പായതോടെ സേവിയർ ഷേളിയുടെ ഫോണിൽ നിന്നും പൊലീസിനെ വിളിച്ചു. പൊലീസ് എത്തും വരെ ഇയാ്ൾ ഇവിടെ കാത്തിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ സേവിയർ ഇവർക്കൊപ്പം പോകാൻ തയ്യാറായി. ചെറുത്ത് നിർപ്പിന് പോലും നിൽക്കാതെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം സേവിയറിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.