ഫോൺ വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കി; ശല്യം ചെയ്തയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി അമ്മയും മകളും മർദ്ദിച്ച് കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: ഫോൺ വിളിച്ച് നിരന്തരം അശ്ലീലചുവയോടെ സംസാരിച്ചയാളെ യുവതിയും അമ്മയും ചേർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി.

ശല്യം രൂക്ഷമായതോടെ അമ്മയും മകളും ചേർന്ന് ശല്യം ചെയ്തയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിറക് കൊണ്ട് അടിച്ചു വീഴ്ത്തുക ആയിരുന്നു. രത്‌നപുരി അരുൾനഗറിൽ താമസിക്കുന്ന എൻ.പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ധനലക്ഷ്മി (32), അമ്മ മല്ലിക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിറകുകൊണ്ട് അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.

ഒരാഴ്ച മുൻപ് ധനലക്ഷ്മിക്ക് അറിയാത്ത നമ്പറിൽനിന്ന് മിസ്ഡ് കോൾ വരികെയായിരുന്നു. തിരിച്ചു വിളിച്ചതോടെ ശല്യം തുടങ്ങി.

പിന്നീട് തുടർച്ചയായി ഇതേ നമ്പരിൽ നിന്നും കോളുകൾ വന്നുതുടങ്ങുകയായിരുന്നു. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്. ശല്യം സഹിക്കാൻ വയ്യാതായതോടെ അവർ കോളുകൾ റെക്കോർഡ് ചെയ്തു.

തുടർന്ന് ഫോൺ വിളിക്കുന്നയാളെ കണ്ടെത്താൻ അമ്മയും മകളും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറിൽ എത്താൻ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. ഇതോടെ അമ്മയും മകളും പെരിയസ്വാമിയുമായി ഉണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു.

ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരിക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

തുടർന്നു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.