വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; വാക്കുതർക്കത്തിനിടയിൽ അച്ഛനെ താൻ തള്ളിയിട്ടെന്നും തലയ്ക്കടിയേറ്റാണ് മരിച്ചതെന്നും മകന്റെ മൊഴി : സംഭവത്തിൽ ദുരൂഹതെയെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മദ്യപിച്ചുള്ള വാക്കുതർക്കത്തിനിടെ അഞ്ചൽ കരുകോൺ പുഞ്ചക്കോണം കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ (60) ആണ് മരിച്ചത്.മദ്യപാനത്തെ തുടർന്ന വീട്ടിൽ ഉണ്ടായ സംഘർഷത്തിനിടെ അച്ഛനെ തള്ളിയിട്ടുവെന്നും തലയ്ക്കടിയേറ്റ് മരിച്ചുവെന്നും രാജപ്പന്റെ മകൻ സതീഷ് മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ സതീഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സതീഷിനെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയോടെയാണ് സംഭവം. സതീഷ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ ഇരുന്ന് മദ്യപിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. മ്യതദേഹം കിടന്ന മുറിയിലും സമീപത്തെ അടുക്കളയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മരിച്ച രാജപ്പന്റെ ഭാര്യ വിലാസിനിക്കും തലയിൽ മുറിവേറ്റിട്ടുണ്ട്

മകനെ കൂടാതെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ വീട്ടിൽ ഉണ്ടായിരുന്നെന്നും വിലാസിനി മൊഴി നൽകിയിട്ടുണ്ട്. രാജപ്പനും സതീഷും കൂലിപ്പണിക്കാരാണ്. സതീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായും പൊലീസ് പറയുന്നു.

എന്നാൽ സ്ഥിരം വഴക്കു നടക്കുന്ന വീടായതിനാൽ സമീപവാസികൾ ബഹളം കേട്ടങ്കിലും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നില്ല. സംഭവത്തഇൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.