
സ്വന്തം ലേഖകൻ
പാലക്കാട്: കൊലക്കേസിലെ പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിൽ. 2013 വർഷം പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ മണലി നെറുകക്കാട് കനാൽ വരമ്പിൽ താമസിക്കുന്ന ഭാര്യയുടെ സഹോദരിയുടെ ഭർത്താവുമായി ഉണ്ടായ തർക്കത്തിനിടയിൽ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കൈപ്പെടുത്തിയ കേസിലെ പ്രതിയായ കൂടാളി കണ്ണൂർ സ്വദേശിയായ പ്രസന്നൻ എന്ന കണ്ണൂരാൻ (50) എന്നയാളെയാണ് കസബ പോലീസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം പ്രസന്നൻ തമിഴ്നാട്ടിൽ പല സ്ഥലങ്ങളിലായി ഒളിവിലായിരിന്നു.
കേസിൽ എട്ട് താമസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി തമിഴ് നാട്ടിലേക്ക് പോവുകയും പിന്നീട് കേരളത്തിലേക്ക് വരാതെ പല ഭാഗങ്ങളിൽ ജോലി ചെയ്ത് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ താമസിച്ച് വരുകയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസിന്റെ തീരുമാന പ്രകാരം പാലക്കാട് ജില്ലയിൽ പിടികിട്ടാപ്പുള്ളികളെ പിടിക്കുന്നതിനായി രൂപീകരിച്ച പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കസബ പൊലീസ് ഇൻസ്പെക്ടർ രാജീവ് എൻ എസ്, സബ് ഇൻസ്പെക്ടർ ബാബുരാജൻ, സീനിയർ പോലീസ് ഓഫീസർമാരായ പത്മനാഭൻ, രാജീദ് .ആർ, സിജി ,ജയപ്രകാശ് , സെന്തിൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.