
സ്വന്തം ലേഖിക
പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കാപ്പുകാട് ഭാഗത്ത് ചക്കിയാനികുഴിയിൽ വീട്ടിൽ വിനോദ് സി.ബി (25) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നവംബർ മാസം പതിനൊന്നാം തീയതി രാത്രി പത്തരമണിയോടുകൂടി വാഴൂർ സ്വദേശിയായ യുവാവിനെ പതിനാലാംമൈൽ- നു സമീപം വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ തുടർച്ചയെന്നോണം റോഡില്‍ വച്ച് യുവാവിനെ കണ്ട ഇയാളും,സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കല്ലുകൊണ്ട് യുവാവിന്റെ തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പിടികൂടിയസമയം ഇയാളുടെ കയ്യിൽ നിന്നും 250 gm കഞ്ചാവും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ്.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ ഹരികൃഷ്ണൻ കെ.ബി, എ.എസ്. ഐ റെജിജോൺ, സി.പി.ഓ മാരായ സുഭാഷ്, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.



