മാതാപിതാക്കളെ ആക്രമിച്ചതിൻ്റെ വൈരാഗ്യം; ഉടുമ്പൻചോലയിൽ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന യുവാവിനെ കഴുത്തറത്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ; തെളിവിൻ്റെ തുമ്പുപോലുമില്ലാതിരുന്ന കേസിൽ പ്രതിയെ 48 മണിക്കൂറിനകം അകത്താക്കി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോനും സംഘവും

Spread the love

കട്ടപ്പന: ഉടുമ്പൻചോലയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ.

കാരിത്തോട്, കൈലാസ നാട്, മുണ്ടകത്തറപ്പേൽ, പൊൻറാമിന്റെ മകൻ പി.നാഗരാജ് (ചിന്ന തമ്പി 33) ആണ് അറസ്റ്റിലായത്.

ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് ഉറക്കത്തിനിടെ കഴുത്തു അറുത്ത് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട സോൾരാജിന്റെ സഹോദരി ഭർത്താവാണ് നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൽരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്.

കേസിന്റെയും മർദ്ദനത്തിന്റെയും ദേഷ്യത്തിലാണ് നാഗരാജ് കൊലപാതകം നടത്തിയത്.
വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിന്റെ കഴുത്തറത്താണ് നാഗരാജ് കൊലപാതകം നടത്തിയത് എന്ന് പോലീസിന് മൊഴിനൽകി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തം വാർന്നു വീടിനുള്ളിൽ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നാഗരാജ് സോൾ രാജിന്റെ കഴുത്തു അറത്തു കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ കണ്ടെടുത്തു. മാതാപിതാക്കളുടെയും സഹോദരിയുടെയും തന്റെയും നേരെ തുടർച്ചയായി നടത്തി കൊണ്ടിരുന്ന മർദ്ദനത്തിന്റെയും, അക്രമണത്തിന്റെയും പ്രതികരമായിട്ടാണ് നാഗരാജ് തന്റെ അളിയന്റെ കൊലപാതകം നടത്തിയത് എന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവ ദിവസം അക്രമാസക്ത്താനായിരുന്ന സോൾരാജ് രാത്രി മദ്യപിച്ചു മയങ്ങി മുറിയിൽ ഉറങ്ങുന്നതിനിടെ മുറിയിൽ രഹസ്യമായി കടന്നു ചെന്ന നാഗരാജ് കത്തികൊണ്ട് സോൾരാജിന്റെ കഴുത്തു അറത്തു കൊല്ലുകയായിരുന്നു എന്ന് പോലീസിന് മൊഴിനൽകി. തുടർന്ന് കൊലപാതകത്തിനു ഉപയോഗിച്ച കോഴിയെ വെട്ടുന്ന കത്തി സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ ശേഷം കടന്നു കളഞ്ഞു. രണ്ട് ദിവസം കഴിഞ്ഞു വീട്ടിലെത്തിയ നാഗരാജിന്റെ ഭാര്യ കവിതയാണ് സോൽരാജ് മരിച്ചു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്.

തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തി നോടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർമാരായ അനൂപ്മോൻ, ജെർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ, എസ്‌.ഐമാരായ മഹേഷ്,  ദിജു ജോസഫ് , എ.എസ്‌.ഐ. അൻഷദ് ഖാൻ, സുബൈർ, എസ്‌.സി.പി.ഒമാരായ അഭിലാഷ്,
എം.പ്രദീപ്, സിജോ ജോസഫ്, ശ്രീജിത്ത്, സുജിത്, സുജുരാജ്,
അനീഷ്,, സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ.
സി പി ഒ മാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ, എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തെളിവിൻ്റെ തുമ്പുപോലുമില്ലാതിരുന്ന കേസിൽ പ്രതിയെ 48 മണിക്കൂറിനകം അകത്താക്കിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോനും സംഘവും നടത്തിയ കുറ്റമറ്റ അന്വേഷണമാണ്