
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കേസിലെ മുഖ്യസാക്ഷിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത രണ്ട് പ്രതികൾ പ്രതികൾ കൂടി പിടിയിൽ. പനച്ചിക്കാട് പൂവൻതുരുത്ത് ആതിര ഭവനിൽ അനന്തു പ്രസന്നൻ, പനച്ചിക്കാട് റനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്രതി അനന്തു പ്രസന്നൻ കെഎസ്ഇബിയുടെ ട്രഞ്ച് എടുക്കുന്ന ജോലി പനച്ചിക്കാട് സ്വദേശി തോമസ് സെബാസ്റ്റ്യനെ കൊണ്ട് കരാർ അടുപ്പിക്കും എന്നാൽ ഇടയ്ക്ക് നിർത്തി പോവുകയായിരുന്നു ഇതിൻറെ പേരിൽ ഇരുവരും വാക്കുതർക്കമുണ്ടായി തുടർന്ന് പ്രതികളെ നാട്ടകം ദിവാൻകവലയിൽ തോമസ് സെബാസ്റ്റ്യനും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തുകയും തോമസിനെ കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു തോമസിെൻറ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു