അവിഹിത ബന്ധമെന്ന് സംശയം: കോട്ടയം നാഗമ്പടത്ത് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചാരിത്ര ശുദ്ധയിൽ സംശയം തോന്നിയ ഭർത്താവ്, ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു.

നാഗമ്പടം ഹോമിയോ ആശുപത്രിയ്ക്കു സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. നാഗമ്പടം പുകടിമാലിയിൽ സതീഷാ (38) ഭാര്യ പത്തനംതിട്ട ചിറ്റാർ മണിയാർ ആലയ്ക്കൽ മിനി (46) യെ വിറകു കമ്പിന് അടിച്ചു കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: 12 വർഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. വിവാഹം കഴിച്ചിരുന്നതായാണു ബന്ധുക്കൾ പറഞ്ഞത്. ഭാര്യയിൽ സംശയം തോന്നിയ സതീഷ് പലതവണ ഇവരുമായി വഴക്കിട്ടിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വഴക്ക് ശക്തമായി. പിന്നീട് വീട്ടിൽ  നിന്നു ഇറങ്ങി പോയ സതീഷ് വൈകിട്ട് മടങ്ങിയെത്തിയതോടെ വഴക്കു മൂർഛിക്കുകയും വിറകു കമ്പിനു മിനിയുടെ തലയ്ക്കടിയ്ക്കുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ സമീപവാസികൾ മിനിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ, തൂങ്ങിമരിക്കാൻ ശ്രമിച്ച സതീഷിനെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്നു ഗാന്ധിനഗർ പോലീസ് അറിയിച്ചു.