വിദേശജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഭവം; മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പൊലീസ് പിടിയിൽ; 630 പേരിൽ നിന്നായി 37 കോടി രൂപ തട്ടിയെടുത്തെന്നതായി സൂചന

Spread the love

കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. 630 പേരിൽ നിന്നായി ഏകദേശം 37 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മുണ്ടക്കയം വണ്ടൻപതാൽ രാജേന്ദ്ര പ്രസാദ് കോളനിയിൽ കെ.രമേശിനെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്തത്.

എംസി റോഡിൽ തെള്ളകം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഗ്ലോബൽ സുപ്രീം സർവീസ് ഏജൻസി ഉടമയാണു രമേശ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കോഴിക്കോട് ആസ്ഥാനമായ ഏജൻസിയുടെ സബ് ഏജൻസിയെന്ന രീതിയിൽ പരസ്യം നൽകിയാണ് ഉദ്യോഗാർഥികളെ വശത്താക്കിയതെന്നു പൊലീസ് പറഞ്ഞു. യുകെയിൽ ജോലി വാ​ഗ്ദാനം ചെയ്ത് 6 ലക്ഷം രൂപയാണ് ഓരോരുത്തരിൽ നിന്നും ഇയാൾ ഈടാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുകെയിലേക്ക് തൊഴിൽ വീസ നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. സെക്യൂരിറ്റി ഗാർഡ്, ഹൗസ് കീപ്പിങ് സൂപ്പർവൈസർ, ഹെവി ട്രക്ക് ഡ്രൈവർ തുടങ്ങിയ ജോലികളാണു വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണു തെള്ളകത്ത് ഓഫിസ് ആരംഭിച്ചത്. തുടക്കത്തിൽ 5 പേരെ ലണ്ടനിലേക്ക് അയച്ചു. എന്നാൽ ഇവർക്കു ജോലി ലഭിച്ചില്ല. ഇവർ പറഞ്ഞാണു നാട്ടിലുള്ളവർ തട്ടിപ്പിന്റെ വിവരം അറിഞ്ഞത്.

ഏറ്റുമാനൂർ എസ്എച്ച്ഒ സി.ആർ.രാജേഷ് കുമാർ, എസ്ഐമാരായ എം.എസ്.പ്രദീപ്, കെ.കെ.പ്രശോഭ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.പി.മനോജ്, ഇ.വി.ജോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.