മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; അപകടം ഒരുമാസം മുൻപ്
സ്വന്തം ലേഖകൻ
കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
മുപ്പത്തിയൊന്നാം മൈൽ വയലിൽപറമ്പിൽ ജോസ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (57)യാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമാസം മുൻപ് ബസിൽ കയറുന്നതിനിടെ കാൽ തെറ്റി വീഴുകയും ബസ് ലില്ലിക്കുട്ടിയുടെ കാലിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. ലില്ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ലില്ലിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഓട്ടോ പാറത്തോടിന് സമീപം വച്ച് മറിഞ്ഞു. ഈ അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവുംപാറയിൽ എബിൻ, ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക സ്വദേശി വിജയൻ എന്നിവർക്കും പരുക്കേറ്റിരുന്നു.
ചങ്ങനാശേരി കോരുത്തോട് റൂട്ടിൽ ഓടുന്ന സൈക്കോ ബസാണ് വീട്ടമ്മയുടെ കാലിലൂടെ കയറിയത്. ലില്ലിക്കുട്ടി ചോറ്റി കദളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: നയന മരിയ, ജിൻസ്.
സംസ്കാരം ശനിയാഴ് ഉച്ചകഴിഞ്ഞ് 2.30ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.