മുണ്ടക്കയത്ത് ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷണം; ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
സ്വന്തം ലേഖകൻ
മുണ്ടക്കയം: ഇഞ്ചയാനിയിലെ ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
ചിറ്റടി ഇന്റോമാലിൽ ചാക്കോയുടെ മകൻ ലിജു(38),മുണ്ടക്കയം കണ്ണകുളം വീട്ടിൽ ബേബിയുടെ മകൻ ജിബിൻ(32) എന്നിവരെയാണ് ഇന്നലെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇഞ്ചിയാനി അടക്ക തോട്ടത്തില്‍ രാജന്‍ (മാനി -63) എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജനും കൂട്ടാളികളും ചേര്‍ന്ന് തോക്കുനാട്ട് ആല്‍വിന്‍റെ തറവാടുവീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാല്‍ മോഷ്ടിക്കുകയായിരുന്നു.
മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Third Eye News Live
0