
മുംബൈ: യുവതിയ്ക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ച് മലയാളി. ഇന്നലെ രാവിലെ 11.30 ഓടെ മഹാരാഷ്ട്ര താനെയിലെ സംഭവം.
മലയാളിയായ ജയൻ ശിവാനന്ദൻ നായറാണ് വെടിവച്ചത്. വെടിയേറ്റ മൂന്ന് പേരില്‍ അക്ബർ അബ്ദുള്‍ ഷെയ്ഖ് എന്നയാള്‍ മരിച്ചു.
സുമൻ തായ് ചവാൻ ഹിന്ദി പ്രെെമറി സ്കൂളിന് മുന്നില്‍ യുവതിയെ ശല്യം ചെയ്ത അക്രമികള്‍ക്ക് നേരെ ജയൻ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാവിലെ അബ്ദുള്‍ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുള്‍ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു. കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലെെംഗിക അതിക്രമത്തിന് ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ മൂന്നുപേർ ചേർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവച്ചതെന്നാണ് ജയന്റെ പ്രതികരണം.
ജയൻ കരസേനയില്‍ സെെനികനായിരുന്നു. നാടൻ തോക്കുപയോഗിച്ചാണ് വെടിവച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



